ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു; കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി

ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു; കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി

Breaking News India

ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു; കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി

ന്യൂഡെല്‍ഹി: രാജ്യത്ത് മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ സംസ്ഥാനങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ( യുസിഎഫ്) നിവേദനം നല്‍കി.

ഹിന്ദുത്വയുടെ കീഴില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കു നേര്‍ക്ക് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണണെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം യു.സി.എഫ് പ്രതിനിധികള്‍ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജ്ജുവുമായുള്ള കൂടിക്കാഴ്ചയില്‍ കൈമാറി.

ആസൂത്രിത ആക്രമണങ്ങളും അസഹിഷ്ണതയും ക്രൈസ്തവര്‍ക്കു നേരെ വര്‍ദ്ധിക്കുകയാണ്.

2023-ല്‍ മാത്രം 733 ആസൂത്രിത അക്രമങ്ങളാണ് ക്രൈസ്തവര്‍ക്കു നേരെ രാജ്യത്ത് ഉണ്ടായത്. ശരാശരി പ്രതിമാസം 61 ക്രൈസ്തവര്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ആക്രമിക്കപ്പെടുന്നുണ്ട്.

361 ആക്രമണ സംഭവങ്ങളാണ് ക്രൈസ്തവര്‍ക്കെതിരെ 2024-ല്‍ ഇതുവരെ നടന്നിട്ടുള്ളതെന്നും നിവേദനത്തില്‍ പറയുന്നു. മണിപ്പൂര്‍ വിഷയം കൂടി കണക്കിലെടുത്താല്‍ ഈ സംഖ്യ ഇനിയും ഉയരും. ഛത്തീസ്ഗഢിലാണ് ക്രൈസ്തവര്‍ക്കു നേരെ ഏറ്റവും കൂടുതല്‍ അതിക്രമം നടന്നത്. 96 പേരാണ് ഇവിടെ ആക്രമിക്കപ്പെട്ടത്.

യു.പി.യില്‍ 92 പേരും ആക്രമണത്തിനിരയായി. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന പല വാര്‍ത്തകളും വ്യാജമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പലരും ആക്രമിക്കപ്പെടുന്നത്.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് യു.സിഎഫ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചതായും പ്രിതിനിധികള്‍ പറഞ്ഞു.