മുസ്ളീം കുട്ടികളോടു സുവിശേഷം പങ്കുവെച്ചതിനു കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി

മുസ്ളീം കുട്ടികളോടു സുവിശേഷം പങ്കുവെച്ചതിനു കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി

Africa Breaking News

മുസ്ളീം കുട്ടികളോടു സുവിശേഷം പങ്കുവെച്ചതിനു കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി

അബുജ: ഉഗാണ്ടയില്‍ മുസ്ളീം സഹപാഠികളോട് യേശുക്രിസ്തുവിന്റെ സത്യ സുവിശേഷം പങ്കുവെച്ചതിനു ക്രിസ്ത്യാനിയായ കോളേജ് വിദ്യാര്‍ത്ഥിയെ ക്രൂരമായി കൊലപ്പെടുത്തി.

വടക്കന്‍ റീജണിലെ ലിറയില്‍ ഉഗാണ്ട ക്രിസ്ത്യന്‍ സ്കൂള്‍ ഓഫ് പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ യിരെമ്യാവ് മഹങ്ങ (24) യാണ് രക്തസാക്ഷിയാകേണ്ടി വന്നത്.

ഏപ്രില്‍ 14-ന് തന്റെ കോളേജിലെ വാര്‍ഡിലെ ജിവാങ്ങബിറ സെല്ലില്‍ ആയിരുന്നു സംഭവം. ഒരു മുസ്ളീം സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

രാത്രി 10 മണിക്ക് ഒരു നിലവിളി കേട്ടതായി മറ്റൊരു സഹപാഠി പറഞ്ഞു. അല്‍പ സമയത്തിനുശേഷം ചെന്നു നോക്കിയപ്പോള്‍ യിരെമ്യാവ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കാഴ്ചയാണ് കണ്ടത്.

ഉടന്‍തന്നെ വിവരം അറിഞ്ഞത്തിയ അധികൃതര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. നില വഷളായതിനെത്തുടര്‍ന്നു ലിറ റീജണല്‍ ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. തനിക്ക് മൊബൈല്‍ ഫോണില്‍ വധഭീഷണി ഉണ്ടാകുന്നതായി യിരെമ്യാവ് തന്റെ പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ വിവരം നല്‍കിയിരുന്നു.

ഒരു മുസ്ളീം വിദ്യാര്‍ഥി തന്നെ ആക്രമിക്കുമെന്നായിരുന്നു വിവരം നല്‍കിയത്. യിരെമ്യാവിന്റെ മരണത്തിനു പിന്നാലെ പോലീസ് മൊബൈല്‍ ഫോണില്‍ പരിശോധിച്ചപ്പോള്‍ വധഭീഷണി മുഴക്കിയ വിദ്യാര്‍ത്ഥിയെ കണ്ടെത്തി.

ചെങ്ങലാത്ത് എന്ന യുവാവ് പിടിയിലായി. ഇയാള്‍ കുറ്റം സമ്മതിച്ചു. യിരെമ്യാവ് കപച്ചേറ സ്വദേശിയാണ്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് പ്രതിയായ ചെങ്ങലാത്തും ഇതേ നാട്ടുകാരനാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.