മതപരമായ ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് ചൈന
ഷിങ്തായി: ക്രൈസ്തവരെ ലക്ഷ്യം വച്ചുകൊണ്ട് അടിച്ചമര്‍ത്തല്‍ ന്യായങ്ങള്‍ വേഗത്തിലാക്കി ചൈനീസ് അധികാരികള്‍.
നഴ്സറി മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള കുട്ടികളെ ആരാധനാ സ്ഥലങ്ങളിലോ മതചടങ്ങുകള്‍ നടത്തുന്ന സ്ഥലങ്ങളിലോ പങ്കെടുപ്പിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള തുറന്ന ഉത്തരവ് പുറത്തിറക്കി.
ഹിബേയ് പ്രവിശ്യയിലെ ഷിങ്തായിയില്‍ റിലിജിയന്‍സ് ആന്റ് എജ്യൂക്കേഷന്‍ വകുപ്പ് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിക്കഴിഞ്ഞു. എല്ലാ മതക്കാരെയും ഉദ്ദേശിച്ചാണെങ്കിലും ക്രൈസ്തവരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പം ആരാധനാ സ്ഥങ്ങളിലും മറ്റ് അത്മീയ കാര്യങ്ങളിലും പങ്കെടുക്കുന്നത് അവര്‍ക്ക് ദൈവീക ശിക്ഷണത്തില്‍ വളരാന്‍ ഇടയാകുന്നുവെന്നും ഇത് രാജ്യത്തെ നിരീശ്വരവാദ സങ്കല്‍പ്പത്തിനെതാരാണെന്നും കണ്ടുകൊണ്ടാണ് ഈ വിചിത്ര നടപടികള്‍ ആരംഭിച്ചത്.
ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ സണ്ടേസ്കൂള്‍ , കുട്ടികളുടെ മറ്റു പരിപാടികള്‍ എന്നിവ നടത്തുന്നത് ധാരാളം കുട്ടികളെ യേശുക്രിസ്തുവിങ്കലേക്ക് ആകര്‍ക്കപ്പെടുന്നുണ്ട്. ഇത് അക്രൈസ്തവരായ കുട്ടികളെയും ആകര്‍ഷിക്കുന്നുണ്ട്.
ഇതിനു തടയിടാനാണ് ഈ അടിച്ചമര്‍ത്തല്‍ നടപടി. ചൈന ക്രൈസ്തവ മാര്‍ഗ്ഗത്തിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്നത് ഭരണകൂടത്തെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്.

