വ്യാജ കേസ്: കര്‍ണ്ണാടകയില്‍ 8 വിശ്വാസികളെ കോടതി വെറുതെ വിട്ടു

Breaking News India

വ്യാജ കേസ്: കര്‍ണ്ണാടകയില്‍ 8 വിശ്വാസികളെ കോടതി വെറുതെ വിട്ടു
പുട്ടൂര്‍ : കര്‍ണ്ണാടകയില്‍ ഹിന്ദുവിനെ നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം ചെയ്യിച്ചു എന്ന് ആരോപിച്ച് പാസ്റ്റര്‍ ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ ചുമത്തിയ കേസില്‍ കോടതി എല്ലാവരേയും നിരപരാധികളായി കണ്ട് വെറുതേവിട്ടു. 2007-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

 

ബാലിയ ഗ്രാമത്തിലെ ഒരു ഹൈന്ദവനെ നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം ചെയ്യിച്ചു എന്ന് ആരോപിച്ച് പോലീസ് അന്ന് സെപ്റ്റംബറില്‍ 8 പേരെ അറസ്റ്റു ചെയ്തിരുന്നു. റ്റി.സെബാസ്റ്റ്യന്‍ , കെ. വര്‍ഗ്ഗീസ്, എം. തോമസ്, എസ്. ബാബു, വി. ബേബി, റ്റി. ജോസഫ്, റ്റി. ജെയിംസ്, റ്റി. അലക്സാണ്ടര്‍ എന്നിവരെയാണ് കഡബ പോലീസ് അറസ്റ്റു ചെയ്തത്.

 

സ്ഥലത്തെ ചില ഹൈന്ദവ സംഘടനയുടെ പ്രവര്‍ത്തകര്‍ ഈ വ്യാജ കേസിനു പിന്നിലുണ്ടായിരുന്നു. നീണ്ട 8 വര്‍ഷത്തെ വാദത്തിനൊടുവിലാണ് പുട്ടൂര്‍ കോടതിയിലെ 5-മത്തെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെക്ഷന്‍സ് കോടതിയിലെ ജഡ്ജി വിധി പ്രഖ്യപിച്ചത്. പ്രതികളായി ആരോപിച്ച 8 പേരെയും തെളിവുകളില്ലാ എന്നു കണ്ടെത്തി കോടതി വെറുതെ വിടുകയാണുണ്ടായത്.

 

കര്‍ണ്ണാടകയില്‍ നിരവധി ഹിന്ദുക്കള്‍ രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിങ്കലേക്കു കടന്നു വരുന്നതില്‍ അസഹിഷ്ണത പൂണ്ട് സുവിശേഷ വിരോധികള്‍ സംസ്ഥാനത്ത് പലപ്പോഴായി പല ആരാധനാലയങ്ങള്‍ തകര്‍ക്കുകയും, പ്രര്‍ത്ഥനാ യോഗങ്ങള്‍ തടസ്സപ്പെടുത്തുകയും, പാസ്റ്റര്‍മാരെ കള്ളക്കേസില്‍ കുടുക്കുന്നതും പതിവായിരിക്കുകയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.