യേശുവിന്‍റെ കാലത്തെ സിന്നഗോഗിന്‍റെ അവശിഷ്ടം കണ്ടെത്തി

യേശുവിന്‍റെ കാലത്തെ സിന്നഗോഗിന്‍റെ അവശിഷ്ടം കണ്ടെത്തി. ഗലീലി: യേശുവിന്റെ കാലത്ത് യഹൂദന്മാര്‍ ആരാധനയ്ക്കായി പോയിരുന്ന സിന്നഗോഗിന്‍റെ അവശിഷ്ടം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. വടക്കന്‍ യിസ്രായേലില്‍ ഗലീലി പ്രവിശ്യയിലെ മൗണ്ട് താബോറിലെ റച്ചസ് പീക്കില്‍ ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തിലാണ് സിന്നഗോഗിന്‍റെ അവശിഷ്ടം ഗവേഷകര്‍ കുഴിച്ചെടുത്തത്. എ.ഡി ഒന്നാം നൂറ്റാണ്ടില്‍ രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ വരെ ഈ സിന്നഗോഗ് നിലനിന്നിരുന്നതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഗലീലിയിലെ കിന്നരേത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ശാസ്ത്രജ്ഞനായ ഡോ. മോട്ടി അവിയാം അഭിപ്രായപ്പെട്ടു. യെരുശലേം […]

Continue Reading

പാകിസ്ഥാനിൽ ക്രൈസ്തവർ കൊല്ലപ്പെട്ടു: അനേകർ അത്യാസന്നനിലയിൽ 

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ നടത്തിയ സ്ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ക്രിസ്ത്യന്‍ കോളനിക്കു നേരെയും ജില്ലാ കോടതിക്കു നേരെയുമാണ് ആക്രമണമുണ്ടായത്. അമ്ബതിലേറെപ്പേര്‍ക്കു പരിക്കേറ്റു. മര്‍ദാന്‍ നഗരത്തിലെ ജില്ലാ കോടതിയില്‍ ബോംബ് സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു. അഭിഭാഷകര്‍, പൊലീസ് എന്നിവരുള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പുലര്‍ച്ചെ പാക്കിസ്ഥാനിലെ പെഷവാറിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് ഭീകരര്‍ അടക്കം അഞ്ച് പേര്‍ മരിച്ചിരുന്നു. പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി മേഖലയിലുള്ള ക്രിസ്ത്യന്‍ കോളനിയില്‍ ചാവേറുകള്‍ പൊട്ടിത്തെറിച്ചാണ് രണ്ട് ചാവേറുകള്‍ […]

Continue Reading

വിശ്വാസികളെയും വൈദികനെയും കൊല്ലാൻ ശ്രമം

സുമാത്ര: ലോകമെങ്ങും നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇന്‍ഡൊനീഷ്യയിലെ സുമാത്രയില്‍ പകതീര്‍ത്തത് പള്ളിയില്‍ കുര്‍ബാന ചൊല്ലിക്കൊണ്ടിരുന്ന വൈദികനുനേരെ. ബോംബ് പൊട്ടിച്ച്‌ വിശ്വാസികളെ കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ആല്‍ബര്‍ട്ട് പാണ്ഡ്യാംഗന്‍ എന്ന വൈദികന്‍ ആക്രമിക്കപ്പെട്ടത്. ഇന്‍ഡൊനീഷ്യന്‍ ദ്വീപായ സുമാത്രയിലെ പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുക്കാനെന്ന വ്യാജേന എത്തിയ യുവാവ് ബോംബ് പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നാടന്‍ ബോംബാണ് ഇയാള്‍ ഉപയോഗിച്ചത്. ഇതേത്തുടര്‍ന്നാണ് വൈദികനെ ആക്രമിച്ചത്. ഇടതുകൈയ്ക്ക് കുത്തേറ്റ ആല്‍ബര്‍ട്ടിനെ വിശ്വാസികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അക്രമിയെ പിടികൂടി പൊലീസുനും […]

Continue Reading

സൗരക്കാറ്റ് : ലോകാവസാനം ഉടൻ..

അപകടകരമായ സൗരക്കാറ്റുകളില്‍ നിന്നും ഭൂമിയെ സംരക്ഷിച്ച്‌ നിര്‍ത്തുന്നത് മാഗ്നെറ്റോസ്ഫിയര്‍ എന്നറിയപ്പെടുന്ന അദൃശ്യമായ കവചമാണ്. എന്നാല്‍ ഭൂമിയുടെ കാന്തികധ്രുവങ്ങള്‍ തുടര്‍ച്ചയായി ചലിക്കുന്നത് കാരണം മാഗ്നെറ്റോസ്ഫിയര്‍ ക്ഷയിച്ച്‌ വരുകയാണ്. ഇക്കാരണത്താല്‍ ഭൂമി സൗരക്കാറ്റുകളുടെ കടുത്ത ഭീഷണിയിലാണെന്നാണ് ശാസ്ത്രജ്ഞന്മാര്‍ സൂചിപ്പിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ അടിയന്തിരമായ കൃത്രിമമായ കാന്തികവലയം തീര്‍ത്ത് സംരക്ഷിച്ചില്ലെങ്കില്‍ ലോകം ഉടന്‍ അവസാനിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പേകുന്നത്. ഇതിനാല്‍ ഭൂമിക്ക് ചുറ്റും അടിയന്തിരമായി കാന്തികവലയം തീര്‍ക്കണമെന്നാണ് ഫ്രാന്‍സിലെ ഗ്രാഫെന്‍സ്റ്റാഡെനിലെ ഇല്‍കിര്‍ച്ചിലെ ഇന്റര്‍നാഷണല്‍ സ്പേസ് യൂണിവേഴ്സിറ്റിയിലെ മുന്‍ ഡീനായ ജോസഫ് പെല്‍ടന്‍ ആവശ്യപ്പട്ടെിരിക്കുന്നത്. […]

Continue Reading

വീട്ടില്‍ ബൈബിള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദിയിൽ നിന്നും ക്രിസ്ത്യാനികളെ കൂട്ടത്തോടെ പുറത്താക്കി

സൗദി മത പോലീസിന്‍റെ  പരിശോധനയില്‍ വീട്ടില്‍ ബൈബിള്‍ ഉപയോഗിക്കുനന്നതായി  കണ്ടെത്തിയ ഇരുപത്തിയേഴു ലബനീസ് ക്രിസ്ത്യാനികളെ സൗദി തങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കി. മക്കയ്ക്കടുത്ത്  അല്‍ ഏഷ്യയ എന്നാ പ്രവിശ്യയില്‍ ക്രൈസ്തവരുടെ ഭവനങ്ങളില്‍ കേന്ദ്രീകരിച്ചു നടന്ന തിരച്ചിലില്‍ ആണ് ബൈബിള്‍ കണ്ടെടുത്തത്. ഇസ്ലാമിക വിരുദ്ധ പ്രാര്‍ത്ഥന ഭവനത്തില്‍ നടത്തി എന്നാരോപിച്ച് ഇവര്‍ക്കെതിരെ കേസും ഫയല്‍ ചെയ്തിട്ടുണ്ട്. ഔദ്യോഗീകമായ് സുന്നി ഇസ്ലാം മാത്രമാണ് സൌദിയില്‍ അംഗീകരിക്കപ്പെട്ട മതം. മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നതോ അവരുടെ പ്രാര്‍ത്ഥനകള്‍ നടത്തുന്നതോ ക്രിമിനല്‍ കുറ്റമാണ്. ഓപ്പണ്‍ […]

Continue Reading

ബ്രിട്ടനിൽ 11,000 പേർക്ക് ജോലിനഷ്ടം 

ലണ്ടന്‍• ബ്രിട്ടനിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ബിഎച്ച്‌എസിന്റെ (ബ്രിട്ടിഷ് ഹോം സ്റ്റോഴ്സ്) അവസാനത്തെ 22 ശാഖകളും ഇന്നലെ അടച്ചുപൂട്ടി. ബ്രിട്ടീഷ് ഹൈസ്ട്രീറ്റുകളിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്ന ബിഎച്ച്‌എസിന്‍റെ 164 ശാഖകള്‍ക്കും താഴുവീണതോടെ 11,000 പേര്‍ക്കു തൊഴില്‍ നഷ്ടമായി. ഇവരുടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും അനിശ്ചിതത്വത്തിലാണ്. മാനേജ്മെന്റിന്റെ പിടിപ്പുകേടുമൂലം നഷ്ടത്തിലായ കമ്ബനി കഴിഞ്ഞ മാര്‍ച്ചു മുതല്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലായിരുന്നു. ഇവര്‍ ചില സ്റ്റോറുകളെങ്കിലും വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആരും ഏറ്റെടുക്കാന്‍ തയാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് എല്ലാ സ്റ്റോറുകളും അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. 141 സ്റ്റോറുകള്‍ […]

Continue Reading

49,000 കുട്ടികൾ മരിക്കുമെന്ന്  

ന്യൂയോര്‍ക്: കടുത്ത പട്ടിണിയും ആഭ്യന്തരയുദ്ധം വിതച്ച കെടുതികളും കാരണമായി നൈജീരിയയില്‍ ഈ വര്‍ഷം 49,000 കുട്ടികള്‍ മരണത്തിന് കീഴടങ്ങുമെന്ന് യൂനിസെഫ്. മനുഷ്യാവകാശ സംഘങ്ങളുടെയും മറ്റും ഇടപെടല്‍ ഇവിടെ അനിവാര്യമാണെന്നാണ് ഐക്യരാഷ്ട്രസഭാ ഏജന്‍സി ചൂണ്ടിക്കാണിക്കുന്നത്. നൈജീരിയയെ കൂടാതെ ഛാദ്, നൈജര്‍, കാമറൂണ്‍ തുടങ്ങിയ രാജ്യങ്ങളിലും പോഷകാഹാരക്കുറവ് രൂക്ഷമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ഇവിടങ്ങളില്‍ സഹായമത്തെിക്കുന്നതിന് ആവശ്യമുള്ളതിന്‍െറ 13 ശതമാനം മാത്രമാണ് ശേഖരിക്കാന്‍ കഴിഞ്ഞത്. കൂടുതല്‍ സഹായം ഇക്കാര്യത്തില്‍ ഉണ്ടായില്ലെങ്കിൽ  ചികിത്സയടക്കമുള്ള സഹായങ്ങള്‍ നല്‍കുന്നത് പ്രതിസന്ധിയിലാകും. ബോകോഹറാം തീവ്രവാദികളുടെ അതിക്രമങ്ങള്‍ നേരിട്ട […]

Continue Reading

ഇറ്റലിയിൽ അടിയന്തരാവസ്ഥ 

റോം: കനത്ത ഭൂലനത്തില്‍ തകര്‍ന്നടിഞ്ഞ മധ്യ ഇറ്റലിയിലെ അമട്രിസില്‍ വീണ്ടും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. ഭൂകമ്പബാധിത മേഖലകളില്‍ ഇറ്റാലിയന്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 267 ആയി ഉയര്‍ന്നു. മരിച്ചവരില്‍ നിരവധി വിദേശികളുമുണ്ട്. ദുരിതബാധിത മേഖലകളില്‍ അടിയന്തര ധനസഹായം അനുവദിച്ചു. കൂടുതല്‍ പേര്‍ മരിച്ചത് അമട്രിസിലാണ്. മൂന്നു ബ്രിട്ടീഷ് സ്വദേശികളെ ഉള്‍പ്പെടെ 193 പേരെയാണ് ഇവിടെ ഭൂചലനം തുടച്ചുമാറ്റിയത്. 5400 ഓളം രക്ഷാപ്രവര്‍ത്തകരാണ് ദുരന്തബാധിത മേഖലയിലുള്ളത്.

Continue Reading

അണുബാധ: ഡെസ്മണ്ട് ടുട്ടു ആശുപത്രിയില്‍

ജോഹാനസ്ബര്‍ഗ്:  നൊബേല്‍ സമ്മാനജേതാവും ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരെ പോരാട്ടം നയിച്ചവരില്‍ പ്രമുഖനുമായ  ആര്‍ച്ച് ബിഷപ്  ഡെസ്മണ്ട് ടുട്ടു ആശുപത്രിയില്‍. അണുബാധയെ തുടര്‍ന്നാണ് 84കാരനായ ടുട്ടു കേപ്ടൗണിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. കഴിഞ്ഞ വര്‍ഷവും നിരവധി തവണ ടുട്ടുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കേപ്ടൗണിലെ കറുത്ത വര്‍ഗക്കാരില്‍പെട്ട ആദ്യത്തെ ആര്‍ച്ച് ബിഷപ്പാണ് ഡെസ്മണ്ട് ടുട്ടു. 1984ലാണ് അദ്ദേഹത്തെ സമാധാന നൊബേല്‍സമ്മാനം നല്‍കി ആദരിച്ചത്. 1994ല്‍ വര്‍ണവിവേചനത്തിന് അന്ത്യം കുറിച്ച ശേഷം, അദ്ദേഹം പോരാട്ടമുഖങ്ങളില്‍ സജീവമാണ്.

Continue Reading

മ്യാൻമറിൽ ശക്തമായ ഭൂകമ്പം: ഇന്ത്യയിലും 

നയ്പിഡോ: മ്യാന്മറില്‍ ശക്തമായ ഭൂകമ്ബം. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്ബത്തിന്റെ പ്രകമ്ബനം കിഴക്കന്‍ ഇന്ത്യയിലും പ്രതിഫലിച്ചു. കൊല്‍ക്കത്ത, പട്ന, ഗുവാഹത്തി എന്നിവിടങ്ങളിലാണ് പ്രകമ്ബനമുണ്ടായത്. കൊല്‍ക്കത്തയിലെ ബഹുനില കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഓഫീസുകള്‍, കോളേജുകള്‍ എന്നിവയില്‍ നിന്നും ആളുകളോട് പുറത്തിറങ്ങാന്‍ നിര്‍ദ്ദേശം നല്‍കി. 10 സെക്കന്‍ഡ് നീണ്ട ശക്തമായ ചലനമാണ് അനുഭവപ്പെട്ടത്. കെട്ടിടങ്ങള്‍ക്കുള്ളിലെ ഉപകരണങ്ങളും കുലുങ്ങി.

Continue Reading