18 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു: 92 വീടുകള്‍ അഗ്നിക്കിരയായി

18 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു: 92 വീടുകള്‍ അഗ്നിക്കിരയായി

Africa Breaking News

നൈജീരിയായില്‍ 18 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു: 92 വീടുകള്‍ അഗ്നിക്കിരയായി

അബുജ: ക്രൈസ്തവ കൂട്ടക്കൊല തുടരുന്ന നൈജീരിയായില്‍ മുസ്ളീം തീവ്രവാദികള്‍ ഒറ്റ രാത്രിയില്‍ 18 ക്രൈസ്തവരെ കൊലപ്പെടുത്തുകയും 92 വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.

ഏപ്രില്‍ 26-ന് കഡുന സംസ്ഥാനത്തെ കൌറു കൌണ്ടിയിലെ നാലു ഗ്രാമങ്ങളില്‍ ഫുലാനി മുസ്ളീങ്ങള്‍ നടത്തിയ ആക്രമണങ്ങളിലാണ് ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായത്.

ഉങ്വാന്‍ റിമി ഗ്രാമത്തില്‍ 11 പേരും, ഉങ്വാന്‍ മഗാജി ഗ്രാമത്തില്‍ 6 പേരും കിതക്കും ഗ്രാമത്തില്‍ ഒരാളുമാണ് കൊല്ലപ്പെട്ടതെന്ന് ചാവായി ഡെവലപ്മെന്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് ആബില്‍ ഹാബില അദാവു പറഞ്ഞു.

ആയുധ ധാരികളായ അക്രമികളെത്തി കൂട്ടക്കൊല നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ 27 വയസു മുതല്‍ 102 വയസ്സുള്ള വ്യക്തി വരെയുണ്ട്. ആക്രമണത്തില്‍ 7 ക്രൈസ്തവര്‍ക്ക് പരിക്കേറ്റു.

92 വീടുകളും ഡസന്‍ കണക്കിനു വാഹനങ്ങളും കത്തിച്ചു. രണ്ടു ബൈക്കുകള്‍ മോഷ്ടിച്ചുകൊണ്ടുപോയി. നൈജീരിയായില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ കൊലപാതകങ്ങളില്‍ 2020 ഒക്ടോബര്‍ 1 മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കു പ്രകാരം 4,650 ക്രൈസ്തവര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ക്രൈസ്തവരെ ആക്രമിക്കുന്ന ലോകരാഷ്ട്രങ്ങളില്‍ വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രകാരം നൈജീരിയ ഏഴാം സ്ഥാനത്താണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.