അഗ്നിബാധയില്‍നിന്നും വിശ്വാസിയെ രക്ഷിക്കുന്നതിനിടയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു

അഗ്നിബാധയില്‍നിന്നും വിശ്വാസിയെ രക്ഷിക്കുന്നതിനിടയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു

Asia Breaking News

അഗ്നിബാധയില്‍നിന്നും വിശ്വാസിയെ രക്ഷിക്കുന്നതിനിടയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു
താന്ത്ലാങ്: മ്യാന്‍മറില്‍ യുവ പാസ്റ്റര്‍ പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചു.

വീടുകള്‍ അഗ്നിക്കിരയാക്കിയതിനെത്തുടര്‍ന്നു അതില്‍നിന്നു തന്റെ സഭാ വിശ്വാസിയായ ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് പാസ്റ്റര്‍ കങ് ബയ്ക് ഹം ആണ് പട്ടാളക്കാരുടെ തോക്കിനിരയായത്.

കഴിഞ്ഞ ശനിയാഴ്ച ചിന്‍ സംസ്ഥാനത്ത് താന്ത്ലാങ് നഗരത്തിലായിരുന്നു സംഭവം. വൈകിട്ട് 3.30 ന് ചില വീടുകള്‍ അഗ്നിക്കിരയായി.

ഇതില്‍ അകപ്പെട്ട വ്യക്തിയെ രക്ഷിക്കുവാനുള്ള ശ്രമത്തിലായിരുന്നു പാസ്റ്റര്‍ക്ക് ജീവന്‍ നഷ്ടമായത്. താന്ത്ലാങ് സെന്റണിയല്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ ശുശ്രൂഷകനാണ് പാസ്റ്റര്‍ കങ്.

സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നു. പാസ്റ്റര്‍ കങിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.