തീവ്രവാദി ആക്രമണ സാദ്ധ്യത: ഇന്തോനേഷ്യയില്‍ ചര്‍ച്ചുകളില്‍ 1500 പോലീസുകാരെ വിന്യസിപ്പിച്ചു

Breaking News Global Middle East

തീവ്രവാദി ആക്രമണ സാദ്ധ്യത: ഇന്തോനേഷ്യയില്‍ ചര്‍ച്ചുകളില്‍ 1500 പോലീസുകാരെ വിന്യസിപ്പിച്ചു
സുമാത്ര: ഇന്തോനേഷ്യയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സീസണില്‍ ക്രൈസ്തവ സഭകള്‍ക്കുനേരെ തീവ്രവാദി ആക്രമണ സാദ്ധ്യത മുന്‍ നിര്‍ത്തി വിവിധ ചര്‍ച്ചുകള്‍ക്കു മുന്നില്‍ 1500 പോലീസുകാരെ വിന്യസിപ്പിച്ചതായി പോലീസ് മേധാവി പറഞ്ഞു.

 

ഇസ്ലാമിക തീവ്രവാദി ആക്രമണ സാദ്ധ്യത കൂടുതലുണ്ടെന്ന് കണക്കാക്കപ്പെടുന്ന വടക്കന്‍ സുമാത്ര, അസഹേ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ പോലീസുകാരെ നിര്‍ത്തിയിരിക്കുന്നതെന്ന് പോലീസ് കമ്മീഷണര്‍ ഹമാം വഹ്യുദി പറഞ്ഞു. ഇസ്ലാമിക തീവ്രവാദി സംഘടനയായ ഐ.എസ്. ഇന്തോനേഷ്യയിലെ ചില പ്രദേശങ്ങളില്‍ രഹസ്യമായി താവളം ഉറാപ്പിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ സംഘം ആറിയിച്ചിരുന്നു.

 

ഐ.എസിന്റെ വരവിനു മുമ്പുതന്നെ ഇന്തോനേഷ്യയില്‍ ക്രൈസ്തവര്‍ക്കെതിരായി പല സ്ഥലങ്ങളിലും ഇസ്ലാമിക മതമൌലികവാദികള്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഏതെങ്കിലും ഭീഷണിയോ, അസാധാരണ സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യതയോ മനസ്സിലായാല്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കണമെന്ന് പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്.

 

അസഹേ പ്രവിശ്യയില്‍ ശരിയത്ത് നിയമം ശക്തമായി നടപ്പാക്കിയതിനെത്തുടര്‍ന്ന് വിവിധ സഭകളിലെ ആയിരത്തോളം ആരാധനാലയങ്ങള്‍ 2006 മുതല്‍ അടച്ചു പൂട്ടേണ്ടി വന്നിട്ടുണ്ട്. ആരാധനാലയങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാത്തതാണ് കാരണം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.