21 ക്രൈസ്തവരെ ഐ.എസ്. തലയറുത്തുകൊന്നു

Breaking News Others Top News

21 ക്രൈസ്തവരെ ഐ.എസ്. തലയറുത്തുകൊന്നു
കെയ്റോ: രണ്ടുമാസം മുമ്പ് ലിബിയയില്‍നിന്നു ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ ഈജിപ്റ്റ് പൌരന്മാരായ 21 കോപ്റ്റിക് ക്രൈസ്തവരെ ഭീകരര്‍ തലയറുത്തുകൊന്നു.

 

ലിബിയയുടെ തലസ്ഥാന നഗരിയായ ട്രിപ്പോളിക്കു സമീപമുള്ള കടല്‍ത്തീരത്തുവെച്ച് തലയറുക്കുന്നതിന്റെ വീഡിയോ ദൃശ്യവും ഭീകരര്‍ പുറത്തുവിട്ടു. ഭീകരര്‍ ബന്ദികളെ ഓരോരുത്തരേയും ഓറഞ്ച് നിറമുള്ള വസ്ത്രങ്ങള്‍ അണിയിച്ചതിനുശേഷം മുട്ടില്‍ നിര്‍ത്തിയശേഷം കഴുത്തില്‍ കത്തിവെയ്ക്കുകയായിരുന്നു. “കുരിശുയുദ്ധം” നടത്തിയ നിങ്ങള്‍ സുരക്ഷിതരാണെന്നു കരുതണ്ട.

 

ഞങ്ങള്‍ക്കെതിരെ പോരാടിയാല്‍ ഞങ്ങള്‍ ഒരുമിച്ച് നിങ്ങള്‍ക്കെതിരെ പോരാടും. ബിന്‍ലാദനെ കൊന്ന് കെട്ടിത്താഴ്ത്തിയ ഈ കടലില്‍ അള്ളാഹുവിന്റെ നാമത്തില്‍ നിങ്ങളുടെ രക്തവും ഞങ്ങള്‍ കലര്‍ത്തുന്നു. അള്ളാഹുവിന്റെ അനുഗ്രഹത്തില്‍ റോം പിടിച്ചെടുക്കും, വീഡിയോയില്‍ ഭീകരില്‍ ഒരുവന്‍ പറയുന്നു.

 

ഈജിപ്റ്റില്‍നിന്ന് ലിബിയയില്‍ തൊഴില്‍ അന്വേഷിച്ച് എത്തിയ സംഘമാണ് ഐ.എസ്. പിടിയിലായത്. ഇവരെ മോചിപ്പിക്കുവാന്‍ രാജ്യാന്തര തലത്തില്‍ ശ്രമങ്ങള്‍ നടന്നിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഈജിപ്റ്റില്‍ ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 31-ന് ലിബിയയിലെ സിര്‍ട്ടി നഗരത്തില്‍ നിന്ന് 7 ക്രൈസ്തവരേയും ജനുവരി 3ന് 14 ക്രൈസ്തവരേയും ഐ.എസ്. ഭീകരര്‍ പിടികൂടിയിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.