14കാരന്‍ വെള്ളത്തില്‍ വീണു മരിച്ചു, മാതാവിന്റെ പ്രാര്‍ത്ഥനയാല്‍ 45 മിനിറ്റിനുശേഷം ജീവന്‍ തിരികെ കിട്ടി

Breaking News Top News USA

14കാരന്‍ വെള്ളത്തില്‍ വീണു മരിച്ചു, മാതാവിന്റെ പ്രാര്‍ത്ഥനയാല്‍ 45 മിനിറ്റിനുശേഷം ജീവന്‍ തിരികെ കിട്ടി
മിഷൌറി: അമേരിക്കയില്‍ മിഷൌറിയില്‍ 14 വയസ്സുകാരന്‍ വെള്ളത്തില്‍ വീണു മരിച്ചു. ആശുപത്രിയില്‍ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. പൊടുന്നനവേ മാതാവിന്റെ ശക്തമായ പ്രാര്‍ത്ഥനയാല്‍ ഹൃദയമിടിപ്പ് വീണ്ടെടുത്ത് മകന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്ന വാര്‍ത്ത ഏവരേയും അത്ഭുതപ്പെടുത്തി.

 

ജനുവരി 19-നു മിഷൌറിയിലെ സെന്റ് ചാള്‍സ് കൌണ്ടിയിലെ സെയിന്റി ലൂയിസ് തടാകത്തിന്റെ തീരത്ത് കളിച്ചുകൊണ്ടിരുന്ന ജോണ്‍ സ്മിത്തും, മറ്റു രണ്ടു കൂട്ടുകാരും തണുത്തുറഞ്ഞ വെള്ളത്തിലേക്കു വീഴുകയുണ്ടായി. ഒരാള്‍ രക്ഷപെട്ടു. മറ്റൊരാള്‍ മഞ്ഞുകട്ടിയില്‍ പിടിച്ചു തൂങ്ങിക്കിടന്നു.

 

എന്നാല്‍ ജോണ്‍ സ്മിത്ത് വെള്ളത്തിനടിയില്‍ മുങ്ങിപ്പോയി. 15 മിനിറ്റിനുശേഷമാണ് സ്മിത്തിനെ രക്ഷാപ്രവര്‍ത്തകര്‍ കരയ്ക്കെടുത്തത്. അതിനുശേഷം കാര്‍ഡിനല്‍ ഗ്ളന്നന്‍ ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററിലേക്കു കൊണ്ടുപോയി. രണ്ടു മണിക്കൂറെടുത്തു ആശുപത്രിയിലെത്താന്‍ ‍. ആശുപത്രിയില്‍ ഡോ. കെന്റ് സുട്ടീററുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ സ്മീത്തിന്റെ ജീവനായി കിണഞ്ഞു പരിശ്രമിച്ചു. 27 മിനിറ്റോളം സി.വി.ആര്‍ നടത്തി. പക്ഷേ ഹൃദയസ്പന്ദനം നിലച്ചു.

 

ഡോ. കെന്റ് ബന്ധുക്കളെ വിളിച്ച് പ്രതീക്ഷയറ്റുപോയെന്നു അറിയിച്ചു.ചലനമറ്റ ശരീരം 45 മിനിറ്റോളം ആശുപത്രിയില്‍ കിടന്നു. വിവരം അറിഞ്ഞെത്തിയ സ്മിത്തിന്റെ മാതാവ് ജോയ്സ് സ്മിത്ത് പതറിയില്ല. തന്നെ മകന്‍ കിടക്കുന്ന മുറിയിലേക്കു കടത്തിവിടാന്‍ ഡോക്ടറോട് അനുവാദം വാങ്ങി അകത്തു കയറി ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു. “വിശുദ്ധ ദൈവമേ, നിന്റെ പരിശുദ്ധാത്മാവിനെ അയച്ചു എന്റെ മകനെ രക്ഷിക്കേണമേ, എനിക്ക് എന്റെ മകനെ വേണം, ദയവു ചെയ്ത് അവനെ രക്ഷിക്കൂ”.ജോയ്സിന്റെ കണ്ണീരും പ്രാര്‍ത്ഥനയും കഴിഞ്ഞു 2 മിനിറ്റിനുള്ളില്‍ സ്മിത്തിന്റെ ഹൃദയമിടിപ്പു പുനരുജ്ജീവിച്ചു. സ്മീത്തിന്റെ ശരീരം അനങ്ങുവാന്‍ തുടങ്ങി.

 

ഡോക്ടര്‍മാര്‍ക്കും ജോയ്സിനും അതു മനസ്സിലായി. അങ്ങനെ സ്മിത്ത് ജീവിതത്തിലേക്കു തിരിച്ചുവന്നു. ജോയ്സ് ഉച്ചത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തി. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഫെബ്രുവരി 4 വരെ ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. നിറഞ്ഞ സന്തോഷത്തോടെ സ്മിത്തും കുടുംബവും വീട്ടിലേക്കു വന്നു. പിതാവ് ബ്രയണ്‍ സ്മിത്ത് ലാറ്റിന്‍ അമേരിക്കയിലെ ഒരു മിഷണറിയാണ്. ഇദ്ദേഹം ഗ്വാട്ടിമലയില്‍നിന്നും ജോണിനെ അഞ്ചുമാസം പ്രായമായപ്പോള്‍ ദെത്തെടുത്തതാണ്.ബ്രയണും ജോയ്സും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരികയാണ്.

 

ഇവര്‍ക്ക് മൂന്നു മക്കളാണ്. ബ്രയണും കുടുംബവും മിഷൌറിയിലെ സെന്റ് പീറ്റേഴ്സില്‍ നോര്‍ത്ത് ഔട്ടര്‍ റോഡില്‍ ഫസ്റ്റ് അസ്സംബ്ളി ചര്‍ച്ചിലെ അംഗങ്ങളാണ്. ജോണ്‍ സ്മിത്ത് വെള്ളത്തില്‍ വീണ രാത്രി സമയം മുതല്‍ സഭാ പാസ്റ്റര്‍ ജാസണ്‍ നോബിളിന്റെ നേതൃത്വത്തില്‍ 300-ഓളം വിശ്വാസികള്‍ സഭാഹാളില്‍വന്നു ശക്തമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. ദൈവം അത്ഭുതം പ്രവര്‍ത്തിച്ചതായി പാസ്റ്ററും വിശ്വാസികളും മാതാപിതാക്കളും ഡോക്ടര്‍മാരും ഒരേസ്വരത്തില്‍ പറയുന്നു. ജോണ്‍സ്മിത്ത് ലിംവിംഗ് വേഡ് ക്രിസ്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.