മിഡ് ഈസ്റ്റില്‍ 2014 വരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 1131 ക്രൈസ്തവരെ

Breaking News Middle East Top News

മിഡ് ഈസ്റ്റില്‍ 2014 വരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 1131 ക്രൈസ്തവരെ
ബാഗ്ദാദ്: 2003 മുതല്‍ 2014 ജൂണ്‍ 9 വരെയുള്ള കണക്കു പ്രകാരം മിഡ് ഈസ്റ്റില്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 1131.

നൈറ്റ്സ് ഓഫ് കൊളംബസ് ആന്‍ഡ് ദ നോണ്‍ പ്രൊഫിറ്റ് ഓര്‍ഗനൈസേഷന്‍ ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്ത്യന്‍സ് എന്ന സംഘടന കഴിഞ്ഞ മാര്‍ച്ചില്‍ യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

കൊല്ലപ്പെട്ടവരുടെ പേരുകള്‍ ‍, സ്ഥലങ്ങള്‍ ‍, സംഭവങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള റിപ്പോര്‍ട്ട് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയ്ക്കാണ് സമര്‍പ്പിച്ചത്.

ഐ.എസ്. അടക്കമുള്ള തീവ്രവാദി സംഘടനകളാണ് മിഡ് ഈസ്റ്റിലെ ചില രാഷ്ട്രങ്ങളില്‍ ഈ പൈശാചികമായ അരുംകൊലകള്‍ ക്രൈസ്തവര്‍ക്കെതിരെ നടത്തിയത്.

ഇറാക്ക്, സിറിയ, ലിബിയ തുടങ്ങിയ രാഷ്ട്രങ്ങളിലാണ് ഈ കൊലപാതകങ്ങള്‍ അരങ്ങേറിയത്. കഴുത്തറത്തും, വെടിവെച്ചും, ബോംബെറിഞ്ഞും, ക്രൂശിച്ചുമൊക്കെയായിരുന്നു കൊലപാതകങ്ങള്‍ നടത്തിയത്. കൂടാതെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഢിപ്പിക്കുക, മോചനദ്രവ്യം വാങ്ങുക, സമ്പത്ത് കൊള്ളയടിക്കുക, സ്ത്രീകളെയും പെണ്‍കുട്ടികളെയും മാനഭംഗപ്പെടുത്തുക തുടങ്ങിയ ക്രൂരമായ അതിക്രമങ്ങളും നടത്തിയരുന്നു.

വിവിധ സ്ഥലങ്ങളില്‍ 125-ഓളം ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ത്തു. അനേകം വീടുകള്‍ കൊള്ളയടിച്ചു.

യഥാര്‍ത്ഥത്തില്‍ 2014 മുതല്‍ 2016 വരെയാണ് കൂടുതല്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.