4-ാം നൂറ്റാണ്ടിലെ ചര്‍ച്ചിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Breaking News Global Middle East

4-ാം നൂറ്റാണ്ടിലെ ചര്‍ച്ചിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ഗുഷ് എറ്റ്സണ്‍: തെക്കന്‍ യെരുശലേമില്‍ നാലാം നൂറ്റാണ്ടില്‍ ബൈസെന്റൈന്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ചു എന്നു കരുതപ്പെടുന്ന ക്രിസ്ത്യന്‍ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷര്‍ കണ്ടെത്തി.

 

മിഗ്ദല്‍ ഒസ്ലെ ഗുഷ് എറ്റ്സണിലാണ് പുരാതന ക്രസ്തവ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് യെഹൂദ-ശമര്യ പുരാവസ്തു സിവില്‍ അഡ്മിനിസ്ട്രേഷന്‍ തലവന്‍ ഹനാന്യ ഹിസ്മി അറിയിച്ചു. ഈ ആലയ സൈറ്റ് യഥാര്‍ത്ഥത്തില്‍ 1977-ലാണ് ഉല്‍ഖനനത്തിനിടയില്‍ ഗവേഷകര്‍ കണ്ടെത്തിയത്.

 

എന്നാല്‍ പതിറ്റാണ്ടുകള്‍ നീണ്ട പര്യവേഷണത്തിനിടയില്‍ കഴിഞ്ഞ വര്‍ഷം അവസാനം ഇവിടെനിന്നും വിവിധ വര്‍ണത്തിലുള്ള മൊസൈക് നിര്‍മ്മിത വസ്തുക്കളും, മനുഷ്യ നിര്‍മ്മിത പാത്രങ്ങളും 50 നാണയങ്ങളും കണ്ടെടുത്തു. ഇതില്‍ കൊത്തുപണികളുള്ള മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളും, മാര്‍ബിളിലും, ഗ്ലാസുകളിലും നിര്‍മ്മിച്ച ഉപകരണങ്ങളുടെ അവശിഷ്ടങ്ങളും ഉള്‍പ്പെടും.

 

അതുകൊണ്ടു ഈ ആരാധനാ ഹാളിനു പരിസരത്തുള്ളവര്‍ ധനാഢ്യരായിരുന്നുവെന്നു കരുതുന്നതായി ഹിസ്മി പറഞ്ഞു. ആദ്യ കാലങ്ങളില്‍ ക്രൈസ്തവര്‍ ഗുഹകളിലും രഹസ്യ സ്ഥലങ്ങളിലും സഭായോഗം കൂടിയിരുന്നു. 4-ാം നൂറ്റാണ്ടില്‍ ഇത്തരം സഭകള്‍ പരസ്യമായി മനുഷ്യ നിര്‍മ്മിത കെട്ടിടങ്ങളിലേക്ക് രൂപാന്തിരം പ്രാപിച്ചതായും ഹിസ്മി അഭിപ്രായപ്പെടുന്നു.

 

ആരാധനാലയത്തിന്റെ അടിസ്ഥാന കല്‍ക്കെട്ടുകളാണ് നേരത്തേ കണ്ടെത്തിയത്. ഇതില്‍ പ്രാര്‍ത്ഥനാ ഹാള്‍ മനോഹരമായി നിര്‍മ്മിച്ചിരുന്നതു വ്യക്തമാണ്. യെഹൂദ – ശമര്യ പ്രവിശ്യയില്‍ ഇതുവരെ 2500-ഓളം പുരാവസ്തു ഗവേഷക സൈറ്റുകള്‍ നിലവിലുണ്ട്.

Leave a Reply

Your email address will not be published.