മദ്ധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് 13 വിശ്വാസികള്‍ക്ക് ജയില്‍ശിക്ഷ

Breaking News India

മദ്ധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് 13 വിശ്വാസികള്‍ക്ക് ജയില്‍ശിക്ഷ
ഭോപ്പാല്‍ ‍: മദ്ധ്യപ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ശരീര വൈകല്യമുള്ള ദമ്പതികളുള്‍പ്പെടെ 13 പെന്തക്കോസ്തു വിശ്വാസികള്‍ക്ക് കോടതി 6 മാസം തടവിനു ശിക്ഷിച്ചു.

ധാര്‍ ജില്ലയിലെ ആദിവാസി ഗോത്ര മേഖല

യിലെ താമസക്കാരായ ബാലു കെസു, ഭാര്യ ഭൂരി ഇവരുടെ 5 വയസ്സുള്ള കുട്ടി ഉള്‍പ്പെടെ 13 പേര്‍ക്കാണ് ഫസ്റ്റ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി 6 മാസം തടവിനു വിധിച്ചത്. ഇതില്‍ ബാലുവും ഭാര്യയും ശാരീരിക വൈകല്യമുള്ളവരാണ്. ഇവര്‍ 2016 ജനുവരിയിലായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടത്.

ഇവരില്‍ 5 പേര്‍ സ്ത്രീകളാണ്. നേരത്തെ ഇവര്‍ ഭില്‍ ‍, ഭിലാല ഹിന്ദു ഗോത്ര വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനികളായിത്തീര്‍ന്നവരാണ്.

പ്രദേശത്തെ ഗോവിന്ദ് എന്ന ആളിന്റെ പരാതിയിന്മേലാണ് അറസ്റ്റു ചെയ്യപ്പെട്ടത്. ഗോവിന്ദ് വീട്ടു പടിക്കല്‍ ഇരുന്നപ്പോള്‍ ബാലുവും മറ്റു 12 പേരും കടന്നുവന്നു സുവിശേഷം പങ്കുവെച്ചുവെന്നും ക്രിസ്ത്യാനിയായാല്‍ എല്ലാ സഹായങ്ങളും ചെയ്തു തരുമെന്നും പറഞ്ഞു മതപരിവര്‍ത്തനത്തിനു ശ്രമിച്ചു എന്നായിരുന്നു പരാതി.

 

ഇയാളുടെ പരാതിയിന്മേല്‍ കേസെടുത്തു കോടതി നടപടികളിലേക്കു പോവുകയായിരുന്നു. ജയില്‍ശിക്ഷ ലഭിച്ചവരില്‍ ഭൂരിപക്ഷം പേരും ദിവസ കൂലിവേലക്കാരാണ്.

 

പാവങ്ങളായ ആദിവാസി വിഭാഗത്തില്‍നിന്നും വിശ്വാസത്തില്‍ കടന്നുവന്ന ക്രിസ്ത്യാനികളെ സംഘടിതമായി ഒറ്റപ്പെടുത്തുന്ന പ്രവണതകളും നടന്നു വരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.