ഒന്നാം നിഖ്യാ കൌണ്‍സലിന്റെ 1700-മത്തെ വാര്‍ഷികം: ലണ്ടനിലും യെരുശലേമിലും പ്രത്യേക ശുശ്രൂഷകള്‍ നടന്നു.

ഒന്നാം നിഖ്യാ കൌണ്‍സലിന്റെ 1700-മത്തെ വാര്‍ഷികം: ലണ്ടനിലും യെരുശലേമിലും പ്രത്യേക ശുശ്രൂഷകള്‍ നടന്നു.

Breaking News Europe

ഒന്നാം നിഖ്യാ കൌണ്‍സലിന്റെ 1700-മത്തെ വാര്‍ഷികം: ലണ്ടനിലും യെരുശലേമിലും പ്രത്യേക ശുശ്രൂഷകള്‍ നടന്നു.

ലണ്ടന്‍: ഒന്നാം നിഖ്യാ കൌണ്‍സിലിന്റെ 1700-ാമത്തെ വാര്‍ഷികം ആഘോഷിക്കുന്നതിനായി മെയ് 20-ന് ലണ്ടനിലും യെരുശലേമിലും പ്രത്യേക ശുശ്രൂഷകള്‍ നടന്നു. ആദിമ ക്രിസ്ത്യന്‍ സഭയുടെ മുഴുവന്‍ വിശ്വാസികളെയും അഭിസംബോധന ചെയ്ത ആദ്യത്തെ കൌണ്‍സിലായിരുന്നു അത്.

എഡി 325-ല്‍ ഇന്നത്തെ ഏഷ്യാ മൈനറിലെ, ഇന്നത്തെ തുര്‍ക്കി നിഖ്യായില്‍ കോണ്‍സ്റ്റന്‍ന്റൈന്‍ ചക്രവര്‍ത്തിയാണ് കൌണ്‍സില്‍ വിളിച്ചു കൂട്ടീയത്. 318 ക്രിസ്ത്യന്‍ നേതാക്കള്‍ വിവിധ പ്രദേശങ്ങളില്‍നിന്ന് ആ സമ്മേളനത്തില്‍ പങ്കെടുത്തു. യേശു ദൈവത്തേപ്പോലെ നിത്യനല്ലെന്ന് പറഞ്ഞ അരിയന്‍ വംശജരുമായുള്ള ഒരു തര്‍ക്കം പരിഹരിക്കുന്നതിനാണ് ഇത് വിളിക്കപ്പെട്ടത്.

കൌണ്‍സില്‍ യേശു ദൈവത്തേപ്പോലെ തന്നെയാണെന്ന് വിധിച്ചു. ഇത് പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ ത്രിത്വത്തിന്റെ ഔപചാരികമായ ആവിഷ്ക്കാരത്തിലേക്ക് നയിച്ചു.

എഡി 325-ലെ അതിന്റെ യോഗത്തില്‍ കൌണ്‍സില്‍ നിഖിന്‍ വിശ്വാസ പ്രമാണം രൂപീകരിച്ചു. റോമന്‍ കത്തോലിക്കാ, ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ്, ആംഗ്ളിക്കന്‍, പ്രധാന പ്രൊട്ടസ്റ്റന്റ് സഭകള്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇത് ആധികാരികമായി അംഗീകരിച്ചു.

ലണ്ടനിലെ ടെമ്പിള്‍ ചര്‍ച്ചില്‍ നടന്ന എക്യുമെനിക്കല്‍ സര്‍വ്വീസില്‍ യെരുശലേമിലെ യേശുവിന്റെ അതിവിശുദ്ധ സഹ കത്തീഡ്രലില്‍ നിന്നും തല്‍സമയം സംപ്രേഷണം നടന്നു.

സംഘര്‍ഷങ്ങളുടെ ഈ സമയത്ത് സമാധാനത്തിനും ഐക്യത്തിനുംവേണ്ടി ആഹ്വാനം ചെയ്യുന്നു. ശുശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ പിയര്‍ ബോറ്റിസ്റ്റ നേതൃത്വം നല്‍കി. മറ്റു പലരും ഇതില്‍ പങ്കെടുത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.