താലിബാന്‍ പിടിച്ചടക്കലിന്റെ മൂന്നാം വാര്‍ഷികം; അഫ്ഗാന്‍ ക്രൈസ്തവര്‍ അനിശ്ചിതാവസ്ഥയില്‍

താലിബാന്‍ പിടിച്ചടക്കലിന്റെ മൂന്നാം വാര്‍ഷികം; അഫ്ഗാന്‍ ക്രൈസ്തവര്‍ അനിശ്ചിതാവസ്ഥയില്‍

Asia Breaking News Global

താലിബാന്‍ പിടിച്ചടക്കലിന്റെ മൂന്നാം വാര്‍ഷികം; അഫ്ഗാന്‍ ക്രൈസ്തവര്‍ അനിശ്ചിതാവസ്ഥയില്‍

ഇസ്ളാമിക തീവ്രവാദ സംഘടനയായ താലിബാന്‍ മൂന്നു വര്‍ഷമായി അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലാണ്. 2021 ആഗസ്റ്റില്‍ യു.എസ്. സൈന്യം പിന്‍വാങ്ങിയശേഷം ആണ് താലിബാന്റെ കൈകളില്‍ ഭരണം ലഭിച്ചത്.

ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവര്‍ അനിശ്ചിതാവസ്ഥയിലാണെന്ന് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം താലിബാന്‍ വീണ്ടും മതപരവും സാമൂഹികവുമായ സ്വാതന്ത്ര്യത്തെ തകര്‍ത്തു. ഇത് ക്രിസ്ത്യാനികളുടെ ജീവിതം അങ്ങേയറ്റം അപകടകരമാക്കുന്നു.

താലിബാന്‍ അധികാരത്തില്‍ വന്നപ്പോള്‍ മുന്‍ കാലങ്ങളേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യങ്ങള്‍ അംഗീകരിക്കുമെന്ന പ്രതിജ്ഞയോടെയാണ് അവര്‍ അങ്ങനെ ചെയ്തത്.

ഓപ്പണ്‍ ഡോര്‍സ് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ അഡ്വക്കസി ഓര്‍ഗനൈസേഷന്‍ നിലവിലെ വെബ്സൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അത് സംഭവിച്ചിട്ടില്ല.

ഒരു അഫ്ഗാനിസ്ഥാന്‍ ക്രിസ്ത്യന്‍ വിശ്വാസം കണ്ടെത്തിയാല്‍ അത് വധശിക്ഷയാകാം അല്ലെങ്കില്‍ സഹവിശ്വാസികളേക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ അവരെ തടഞ്ഞുവച്ച് പീഢിപ്പിക്കാന്‍ ഉള്ള സാദ്ധ്യതയുമാകാം.

അതുപോലെ ചുറ്റുമുള്ള സമൂഹത്തിനും കുടുംബ ഘടനയ്ക്കും മതസ്വാതന്ത്ര്യത്തിന് ഇടമില്ല. സര്‍ക്കാര്‍ ഈ കര്‍ക്കശമായ നിലപാട് ഉയര്‍ത്തിപിടിക്കുന്നു.

ക്രിസ്ത്യാനികള്‍ മിക്കവാറും എല്ലാവരും ഇസ്ളാമില്‍നിന്നും പരിവര്‍ത്തനം ചെയ്തവരാണ്. അവരുടെ വിശ്വാസം രഹസ്യമായി കാത്തുസൂക്ഷിക്കുന്നു. അല്ലെങ്കില്‍ അവര്‍ അപ്രത്യക്ഷരായേക്കാം.

അഫ്ഗാന്‍ സഭ അങ്ങേയറ്റം ഒറ്റപ്പെടല്‍ അനുഭവിക്കുന്നു. താലിബാന്‍ നിയന്ത്രണങ്ങള്‍ മൂലം പുറം ലോകവുമായുള്ള സമ്പര്‍ക്കം വളരെ പരിമിതമാണ്.

കൂടാതെ സഭകള്‍ക്ക് സഹായം അയയ്ക്കാനുള്ള ഏതൊരു ശ്രമവും നിരവധി നിയമപരവും സാങ്കേതിക പരവുമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നു.

ഓപ്പണ്‍ ഡോര്‍സ് 2024 റിപ്പോര്‍ട്ടു പ്രകാരം ലോകത്ത് ക്രൈസ്തവ പീഢനങ്ങളില്‍ അഫിഗാനിസ്ഥാന്‍ 10-ാം സ്ഥാനത്താണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.