ദാവീദിന്റെ നഗരത്തില്‍നിന്നും കണ്ടെത്തിയ രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തിലെ കല്ലുപെട്ടി കൌതുകമാകുന്നു

ദാവീദിന്റെ നഗരത്തില്‍നിന്നും കണ്ടെത്തിയ രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തിലെ കല്ലുപെട്ടി കൌതുകമാകുന്നു

Breaking News Middle East

ദാവീദിന്റെ നഗരത്തില്‍നിന്നും കണ്ടെത്തിയ രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തിലെ കല്ലുപെട്ടി കൌതുകമാകുന്നു

യെരുശലേം: യിസ്രായേലിലെ ദാവീദിന്റെ നഗരത്തില്‍നിന്നും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്ത 2000 വര്‍ഷം പഴക്കമുള്ള അസാധാരണമായ ഒരു കല്ലുപെട്ടി യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി യെരുശലേമിലെ യിസ്രായേല്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വച്ചു.

ഒരു പുരാതന ചുണ്ണാമ്പു കല്ല് വാഫിള്‍ പോലെ കാണുന്ന പെട്ടി ഏകദേശം 1 അടി നീളവും വീതിയുമുണ്ട്. പെട്ടിക്ക് 9 അറകളാണുള്ളത്.

എഡി 70-ല്‍ റോമന്‍ സൈന്യം യെരുശലേം നഗരം നശിപ്പിച്ചതിന്റെ തെളിവ് സൂചിപ്പിക്കുന്ന തരത്തിലുള്ള തീപിടുത്തത്തില്‍ അതിന്റെ വശങ്ങളിലെ പൊള്ളലേറ്റ പാടുകള്‍ തെളിവു നല്‍കുന്നതായി ഗവേഷകര്‍ പറയുന്നു.

രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്നതാണ് ഈ കല്ലുപെട്ടി. പെട്ടി കണ്ടെത്തിയ തീര്‍ത്ഥാടന പാതയുടെ ഖനനത്തില്‍ നിരവധി വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അഭിവൃദ്ധി പ്രാപിച്ചിരുന്ന വാണിജ്യ പ്രവര്‍ത്തനത്തിന്റെ തെളിവാണ്.

രണ്ടാം ദൈവാലയ കാലഘട്ടത്തിലെ റോഡ്, മണ്‍പാത്രങ്ങള്‍, ഗ്ളാസ് പാത്രങ്ങള്‍, ഉല്‍പ്പാദക പാചക സൌകര്യങ്ങള്‍ വിവിധ ഉപകരണങ്ങള്‍, കല്ല് തൂക്കങ്ങള്‍, കാനുകള്‍ എന്നിവ കണ്ടെത്തി. യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയുടെ ഖനനത്തിനു നേതൃത്വം വഹിച്ച ഡോ. യുവാല്‍ ബറുക്, ആരി ലെവി എന്നിവര്‍ പറഞ്ഞു.

ഈ റോഡിനെ സജീവമായ നഗര വിപണിപോലുള്ള വാണിജ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഈ വസ്തുതകള്‍ സൂചിപ്പിക്കുന്നു.

2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ശീലോഹാം കുളത്തെ ബന്ധിപ്പിക്കുന്ന തീര്‍ത്ഥാടന റോഡ് നഗരത്തിന്റെ പ്രധാന പാതയായിരുന്നു.

കണ്ടെത്തിയ ഈ കല്ലുപെട്ടി ആ വാണിജ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ളതും ദൈവാലയത്തിന്റെ തണലില്‍ കര്‍ശനമായ ആചാരണ സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്ന അതുല്യമായ യെരുശലേം സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണെന്നും അവര്‍ വിശ്വസിക്കുന്നു.

സമാനമായ ഒരു പെട്ടിയുടെ കഷണങ്ങള്‍ 50 വര്‍ഷം മുമ്പ് നാച്ച്മാന്‍ അവിഗഡ് യഹൂദ പാദത്തില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആ പെട്ടിയെ പരിപ്പ് വിത്ത് പാത്രം എന്നു വിളിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.