പട്ടാളം ക്രിസ്ത്യന്‍ ഗ്രാമത്തിലെ ചര്‍ച്ചും വീടുകളും അഗ്നിക്കിരയാക്കി

പട്ടാളം ക്രിസ്ത്യന്‍ ഗ്രാമത്തിലെ ചര്‍ച്ചും വീടുകളും അഗ്നിക്കിരയാക്കി

Articles Breaking News Middle East

മ്യാന്‍മറില്‍ പട്ടാളം ക്രിസ്ത്യന്‍ ഗ്രാമത്തിലെ ചര്‍ച്ചും വീടുകളും അഗ്നിക്കിരയാക്കി
റാങ്കൂണ്‍ ‍: മ്യാന്‍മറില്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ ആരാധനാലയവും ക്രൈസ്തവരുടെ വീടുകളും പട്ടാളക്കാര്‍ അഗ്നിക്കിരയാക്കി.

ഒക്ടോബര്‍ 13-ന് ചിന്‍ സംസ്ഥാനത്തെ റിയാല്‍റ്റി ഗ്രാമത്തില്‍ രാവിലെ എത്തിയ സായുധരായ പട്ടാളക്കാര്‍ ചര്‍ച്ച് കെട്ടിടത്തിനു തീയിടുകയും ക്രൈസ്തവരുടെ വീടുകള്‍ കൊള്ളയടിക്കുകയും വളര്‍ത്തു മൃഗങ്ങളെ കൊല്ലുകയും ചെയ്തു.

തുടര്‍ന്നു പിറ്റേദിവസവും എത്തി വിശ്വാസികളുടെ വീടുകള്‍ക്ക് തീയിടുകയായിരുന്നു. മൊത്തം 8 വീടുകള്‍ കത്തി നശിക്കുകയും ചെയ്തു. ചര്‍ച്ച് ഉള്‍പ്പെടെ 13 കെട്ടിടങ്ങള്‍ നശിക്കുകയുണ്ടായി.

ക്രൈസ്തവര്‍ ഏറെ താമസിക്കുന്ന കയാ, ചിന്‍ ‍, കച്ചിന്‍ ‍, കാരന്‍ സംസ്ഥാനങ്ങളില്‍ മ്യാന്‍മര്‍ പട്ടാളക്കാരുടെ അതിക്രമങ്ങള്‍ പതിവാണെന്ന് ചിന്‍ ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സലായി സാ ഒപ് ലിന്‍ പറഞ്ഞു.

ക്രൈസ്തവര്‍ അടിച്ചമര്‍ത്തപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇതിനു അറുതി വരുത്തണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.