62 ആരാധനാലയങ്ങള്‍ക്കുകൂടി ഈജിപ്റ്റില്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കി

62 ആരാധനാലയങ്ങള്‍ക്കുകൂടി ഈജിപ്റ്റില്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കി

Breaking News Middle East

62 ആരാധനാലയങ്ങള്‍ക്കുകൂടി ഈജിപ്റ്റില്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കി
കെയ്റോ: ഈജിപ്റ്റില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കുള്ള ലൈസന്‍സ് നല്‍കുന്ന പ്രത്യേക മന്ത്രിസഭാ സമിതി പുതുതായി 62 ചര്‍ച്ചുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും കൂടി അനുമതി നല്‍കി.

രാജ്യത്ത് ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും പ്രാര്‍ത്ഥന നടത്തുന്നതിനായുള്ള കെട്ടിടങ്ങള്‍ക്കും പ്രത്യേക ലൈസന്‍സ് കര്‍ശനമാക്കിയിരുന്നു. ഇതിനായി നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നു.

3,730 അപേക്ഷകരില്‍ നിന്നായി പലപ്പോഴായി 1800-ഓളം ചര്‍ച്ചുകള്‍ക്കാണ് ഇന്നുവരെ അനുമതി നല്‍കിയിരുന്നത്.
ക്യാബിനറ്റ് അഫിലിയേറ്റഡ് കമ്മറ്റിയാണ് ലൈസന്‍സ് നല്‍കുന്നത്. സമിതി കഴിഞ്ഞ ഡിസംബര്‍ 29-ന് 18-ാമത് ബാച്ചിന്റെ ലൈസന്‍സാണ് പ്രഖ്യാപിച്ചത്.

ഇനിയും 1930-ഓളം ചര്‍ച്ചുകള്‍ ലൈസന്‍സിനായി കാത്തുനില്‍ക്കുന്നു. 2016 മുതലാണ് ലൈസന്‍സ് നല്‍കി വരുന്നത്. 2019-ല്‍ 785 ചര്‍ച്ചുകള്‍ക്കും 2020-ല്‍ 388 ചര്‍ച്ചുകള്‍ക്കും ലൈസന്‍സ് നല്‍കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.