കത്തോലിക്കാ പുരോഹിതന്മാര്‍ക്കെതിരെ 4444 കുട്ടികളുടെ പരാതി

Breaking News Global Top News

കത്തോലിക്കാ പുരോഹിതന്മാര്‍ക്കെതിരെ 4444 കുട്ടികളുടെ പരാതി
സിഡ്നി: ഓസ്ട്രേലിയായിലെ കത്തോലിക്കാ പുരോഹിതന്മാര്‍ നടത്തിയ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ 4444 കുട്ടികള്‍ പരാതി നല്‍കി.

 

രാജ്യത്തെ കുട്ടികള്‍ക്കെതിരായ പീഢനം തടയുന്നതിനായി രൂപവല്‍ക്കരിച്ചിട്ടുള്ള റോയല്‍ കമ്മീഷന്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ പുറത്തു വന്നത്. കഴിഞ്ഞ 65 വര്‍ഷത്തിനിടെ ആയിരത്തിലധികം കാത്തലിക് സ്ഥാപനങ്ങളില്‍ നിന്നായി 4444 കുട്ടികള്‍ പീഢനത്തിനിരകളായെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍ ‍.

 

പീഢനത്തിനിരയായ പെണ്‍കുട്ടികളുടെ ശരാശരി പ്രായം പത്തര വയസും ആണ്‍കുട്ടികളുടേയത് പതിനൊന്നര വയസുമാണ്. 7 ശതമാനം കാത്തലിക് പുരോഹിതന്മാരും കുട്ടികളെ ലൈംഗികമായി പീഢിപ്പിച്ചിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഇത്തരം കേസുകളിലായി ഇതുവരെ 1900 കുറ്റവാളികളെ കണ്ടെത്താനായിട്ടുണ്ട്. എന്നാല്‍ കുറ്റംകൃത്യം ചെയ്ത അഞ്ഞൂറോളം പേരെ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പീഢനം നടന്നെന്ന പരാതികള്‍ നല്‍കുമ്പോള്‍ കത്തോലിക്കാ രൂപതകള്‍ ഈ കാര്യം ഗൌരവമായിട്ടെടുത്തിരുന്നില്ല.

 

ഇരകളായ കുട്ടികളെ ശിക്ഷിച്ചുകൊണ്ട് നിശ്ശബ്ദരാക്കി. കുറ്റാരോപിതരെ സ്ഥലം മാറ്റുക മാത്രമാണ് ശിക്ഷാ നടപടിയായി കൈക്കൊണ്ടതെന്നും കമ്മീഷന്‍ വിലയിരുത്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.