സ്നാന ശുശ്രൂഷയ്ക്കിടെ മരണം; ബ്രിട്ടീഷ് പാസ്റ്റര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തി

സ്നാന ശുശ്രൂഷയ്ക്കിടെ മരണം; ബ്രിട്ടീഷ് പാസ്റ്റര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തി

Asia Breaking News

സ്നാന ശുശ്രൂഷയ്ക്കിടെ മരണം; ബ്രിട്ടീഷ് പാസ്റ്റര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തി

ലണ്ടന്‍: സൌത്ത് ലണ്ടനിലെ ബ്രിക്സ്റ്റണില്‍നിന്നുള്ള 61 കാരനായ റോബര്‍ട്ട് സ്മിത്ത് സ്നാനമേല്‍ക്കാനുള്ള ശുശ്രൂഷയ്ക്കിടെ മരണപ്പെട്ട കേസില്‍ ശുശ്രൂഷ നിര്‍വ്വഹിച്ച ലൈഫ് ചേഞ്ചിംഗ് മിനിസ്ട്രീസിന്റെ പാസ്റ്റര്‍ ചെറില്‍ ബാര്‍ട്ട്ലി (48) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.

വെസ്റ്റ് മാഡലാന്‍ഡ്സ് പോലീസ് നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് ക്രൌണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് ബാര്‍ട്ട്ലിക്കെതിരായ കുറ്റം സ്ഥിരീകരിച്ചു.

സ്നാന സമയത്ത് പാസ്റ്ററായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ 48 കാരിയായ ചെറില്‍ ബാര്‍ട്ട്ലിക്കെതിരെ ഗുരുതരമായ ശ്രദ്ധയോടെയുള്ള നരഹത്യയ്ക്ക് ഒരു കുറ്റം ചുമത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു.

സിപിഎസ് സ്പെഷ്യല്‍ ക്രൈം ഡിവിഷന്‍ മേധാവി മാല്‍ക്കം പറഞ്ഞു.

2023 ഒക്ടോബര്‍ 8-ന് ബിര്‍മിംഗ്ഹാമില്‍ സ്ളേഡ് റോഡിലുള്ള ഒരു കുളത്തില്‍ നടന്ന സ്നാന ശുശ്രൂഷയിലാണ് അപകടം ഉണ്ടായത്.

പാര്‍ക്കിന്‍സണ്‍സ് രോഗവുമായി ജീവിച്ചിരുന്ന സ്മിത്ത് നാല് വര്‍ഷമായി ബാര്‍ട്ട്ലിയുടെ ചര്‍ച്ചില്‍ അംഗമായിരുന്നു. സംഭവ സ്ഥലത്തുതന്നെ സ്മിത്ത് മരണപ്പെട്ടിരുന്നു.

ആംബുലന്‍സും മറ്റ് രക്ഷാപ്രവര്‍ത്തകരും കുതിച്ചെത്തിയെങ്കിലും സ്മിത്തിനെ ജീവനോടെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ജുമൈക്കയില്‍ ജനിച്ച് ബില്‍ഡറായി ജോലി ചെയ്ത ശേഷം 25 വര്‍ഷത്തിലേറെയായി സ്മിത്ത് യു.കെയില്‍ താമസിച്ചു വരികയായിരുന്നു.

മെയ് 14-ന് പാസ്റ്റര്‍ ബെര്‍മിംഗ്ഹാം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.