ബധിര സമൂഹത്തിനായി നിര്‍മ്മിച്ച ജീസസ്: എ ഡെഫ് മിഷന്‍സ് ഫിലിം റിലീസാകുന്നു

ബധിര സമൂഹത്തിനായി നിര്‍മ്മിച്ച ജീസസ്: എ ഡെഫ് മിഷന്‍സ് ഫിലിം റിലീസാകുന്നു

Breaking News USA

ബധിര സമൂഹത്തിനായി നിര്‍മ്മിച്ച ജീസസ്: എ ഡെഫ് മിഷന്‍സ് ഫിലിം റിലീസാകുന്നു

ബധിര സമൂഹത്തെ സുവിശേഷീകരിക്കുക എന്ന ദൌത്യത്തോടെ നിര്‍മ്മിച്ച ഒരു വിപ്ളവകരമായ സിനിമ ശനിയാഴ്ച അമേരിക്കന്‍ ടെലിവിഷനായ ഇ സിറ്റില്‍ സംപ്രേഷണം ചെയ്യുന്നു.

ഇത്തരത്തിലുള്ള ആദ്യത്തെ സിനിമ യേശുവിന്റെ കഥ പൂര്‍ണ്ണമായും അമേരിക്കന്‍ ആംഗ്യഭാഷയിലാണ് (എഎസ്എല്‍) പറയുന്നത്. ക്രിസ്തുവിനെ അവതരിപ്പിക്കുന്നവര്‍ മുതല്‍ ശിഷ്യന്മാരെയും, പൊന്തിയോസ് പീലാത്തോസിനെ പ്രതിനിധീകരിക്കുന്നവര്‍ വരെയുള്ള എല്ലാ നടന്മാരും നടിമാരും അവരുടെ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

എല്ലാ അഭിനേതാക്കളുടെയും എഎസ്എല്‍ നന്നായി അറിയാമായിരുന്നു. സി സിറ്റിഎന്‍ ക്രിസ്ത്യന്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക്, ഡാഷ് ഡയറക്ട്ടിവി യു.എസിലുടനീളമുള്ള 20 ഓവര്‍ ദി എയര്‍ സ്റ്റേഷനുകള്‍ എന്നിവയില്‍ ലഭ്യമാണ്.

സെപ്റ്റംബര്‍ 27-ന് ശനിയാഴ്ച വൈകുന്നേരം 6.30-ന് ഈസ്റ്റേണ്‍ സംപ്രേഷണം ചെയ്തു. അമേരിക്കന്‍ ആംഗ്യ ഭാഷ ബധിര പ്രേക്ഷകരുമായി ഒരു ബന്ധം സൃഷ്ടിക്കുന്നുവെന്ന് സംവിധായകന്‍ ജോസഫ് ഡി ജോസ്ളിന്‍ പറഞ്ഞു.

ഞാനുള്‍പ്പെടെ ബധിരരായ ആളുകള്‍ പലപ്പോഴും നടന്‍ സംസാരിക്കുന്ന സിനിമകള്‍ കാണാറുണ്ട്. അതിനാല്‍ നമ്മള്‍ അടിക്കുറിപ്പുകളെ ആശ്രയിക്കേണ്ടിവരും. ജോസ്ളിന്‍ പറഞ്ഞു.

അമേരിക്കന്‍ ആംഗ്യഭാഷ അതിന്റെ വ്യാകരണവും സാംസ്ക്കാരിക ഐഡന്റിറ്റിയും ഉള്ള ഒരു സമ്പൂര്‍ണ്ണ ഭാഷയാണ്. ബധിരരായ പല പ്രേക്ഷകര്‍ക്കും എഎസ്എല്‍ ഒരു സിനിമ കാണുന്നത് അടിക്കുറിപ്പുകള്‍ക്കപ്പുറത്തേക്ക് പോകുന്നു.

അത് അവരുടെ ഹൃദയ ഭാഷയില്‍ സംസാരിക്കുന്നു. അഭിനേതാക്കള്‍ പൂര്‍ണ്ണമായും ആംഗ്യഭാഷ സംസാരിക്കുന്നു. ജോസ്ളിന്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.