യേശുവിന്റെ ആദ്യത്തെ അത്ഭുതം നടന്ന യഥാര്‍ത്ഥ സ്ഥലം കണ്ടെത്തിയെന്ന് ചരിത്രകാരന്‍

യേശുവിന്റെ ആദ്യത്തെ അത്ഭുതം നടന്ന യഥാര്‍ത്ഥ സ്ഥലം കണ്ടെത്തിയെന്ന് ചരിത്രകാരന്‍

Asia Breaking News Middle East

യേശുവിന്റെ ആദ്യത്തെ അത്ഭുതം നടന്ന യഥാര്‍ത്ഥ സ്ഥലം കണ്ടെത്തിയെന്ന് ചരിത്രകാരന്‍

യേശുക്രിസ്തുവിന്റെ ആദ്യത്തെ രേഖപ്പെടുത്തുന്ന അത്ഭുതപ്രവര്‍ത്തിയുടെ യഥാര്‍ത്ഥ സ്ഥലം തിരിച്ചറിയുന്ന ശക്തമായ പുതിയ തെളിവുകള്‍ താന്‍ കണ്ടെത്തിയതായി ഒരു പ്രമുഖ ചരിത്രകാരന്‍ അവകാശപ്പെടുന്നു.

ഒരു വിവാഹ വിരുന്നില്‍ വെള്ളം വീഞ്ഞാക്കി മാറ്റിയത് നൂറ്റാണ്ടുകളുടെ ക്രിസ്തീയ വിശ്വാസ പാരമ്പര്യത്തെ തിരുത്തിക്കുറിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

സെന്റര്‍ കോളേജില്‍നിന്നും വിരമിച്ച മത ചരിത്ര പ്രൊഫസറായ ടോം മക്കോളോ വിശ്വസിക്കുന്നത് വ്യാപകമായി വിശ്വസിക്കപ്പെടുന്നതുപോലെ കാന എന്ന ബൈബിള്‍ ഗ്രാമം ആധുനിക യിസ്രായേലി പട്ടണമായ കഫര്‍ കാനായിലല്ല മറിച്ച് വടക്ക് അഞ്ച് മൈല്‍ അകലെയുള്ള കിര്‍ബെത്ത് കാനായിലായിരുന്നു എന്നാണ് പുരാവസ്തു ശാസ്ത്രത്തിലും പുരാതന ഗ്രന്ഥങ്ങളിലും വേരൂന്നിയ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍.

യോഹന്നാന്റെ സുവിശേഷ വിവരണത്തില്‍ ചരിത്രപരമായ കൃത്യതയെ സ്ഥിരീകരിക്കുകയും ഇത്രയും ബോധ്യപ്പെടുത്തുന്ന തെളിവുകളുടെ ഒരു കൂട്ടം മറ്റൊരു ഗ്രാമത്തിലില്ല മക്കോളോ പറഞ്ഞു.

കിര്‍ബെത്ത് കാനാ എല്ലാ ബൈബിള്‍ ചരിത്ര പുരാവസ്തു മാനദണ്ഡങ്ങള്‍ക്കും അനുയോജ്യമാണ്. കാനായിലെ ഒരു വിവാഹത്തില്‍ യേശു തന്റെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിച്ചുവെന്നും ആറ് വലിയ കല്‍ഭരണികള്‍ നിറച്ച വെള്ളം വീഞ്ഞാക്കി മാറ്റിയെന്നും യോഹന്നാന്റെ സുവിശേഷം രേഖപ്പെടുത്തുന്നു.

തീരുവെഴുത്ത് പരിമിതമായ ഭൂമിശാസ്ത്രപരമായ വിശദാംശങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും പതിനെട്ടാം നൂറ്റാണ്ടില്‍ കാനയുമായി ബന്ധപ്പെട്ട കാഫ്ര്‍ കാനയേക്കാള്‍ കൃത്യമായ കിര്‍ബെത്ത് കാനാ വിവരണവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് മക്കോളോ വിശ്വസിക്കുന്നു. കിര്‍ബെത്ത് കാനയില്‍ നടത്തിയ ഖനനത്തില്‍ അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തീര്‍ത്ഥാടകര്‍ ഉപയോഗിച്ചിരുന്ന ഒരു വിശാലമായ ഭൂഗര്‍ഭ ക്രിസ്ത്യന്‍ ആരാധനാ തുരങ്ക സമുച്ചയം കണ്ടെത്തി.

ഗുഹാഭിത്തികളിലെ അടയാളങ്ങളില്‍ പുരാതന കുരിശുകളും കര്‍ത്താവായ യേശു എന്നതിന്റെ കൊയ്നെ ഗ്രീക്ക് പദമായ കൈദിഈസൌ എന്നു വിളിക്കുന്ന ലിഖിതങ്ങളും ഉള്‍പ്പെടുന്നു.

അത്ഭുത്തില്‍ ഉപയോഗിച്ച ആറ് കല്‍ഭരണികളുടെ സുവിശേഷ വിവരണവുമായി പൊരുത്തപ്പെടുന്ന ഒരു യാഗപീഠം, ഒരു കല്‍പ്പാത്രം വച്ചിരിക്കുന്ന ഷെല്‍ഫ് അഞ്ച് അധിക ഭരണികള്‍ക്കുള്ള സ്ഥലം എന്നിവയും മക്കോളോയുടെ സംഘം കണ്ടെത്തി.

ഒന്നാം നൂറ്റാണ്ടിലെ യഹൂദ ചരിത്രകാരനായ ഫ്ളേവിയസ് ജൊസീഫസിന്റെ പരാമര്‍ശങ്ങളിലൂടെ ചരിത്രകാരന്‍ തന്റെ വാദത്തിനു കൂടുതല്‍ ബലം നല്‍കി. കാഫ്ര്‍ കാനായ്ക്ക് പകരം കിര്‍ബെത്ത് കാനായ്ക്ക് യുക്തിപരമായി യോജിക്കുന്ന രീതിയിലാണ് ജൊസീഫസിന്റെ രചനകള്‍ കാനയുടെ സ്ഥാനം വിവരിക്കുന്നത്. മക്കോളോ പറഞ്ഞു.

ലോവര്‍ ഗലീലിയിലെ ഗലീലാ കടലിനടുത്തുള്ള ഒരു യഹൂദ ഗ്രാമമായിരുന്നു അത്. കിര്‍ബെത്ത് കാനാ ഈ മാനദണ്ഡങ്ങളെ നിറവേറ്റുന്നു. കാഫ്ര്‍ കാനായെ തീര്‍ത്ഥാടനകേന്ദ്രമായി കാണുന്ന കത്തോലിക്കാ പാരമ്പര്യത്തെ മക്കോളോയുടെ പുതിയ കണ്ടെത്തലുകള്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.