പാസ്റ്റര്‍മാരെ ജയിലിലടച്ചതിന് നിക്കരാഗ്വയെ ശിക്ഷിക്കണമെന്ന് അന്താരാഷ്ട്ര കോടതി

പാസ്റ്റര്‍മാരെ ജയിലിലടച്ചതിന് നിക്കരാഗ്വയെ ശിക്ഷിക്കണമെന്ന് അന്താരാഷ്ട്ര കോടതി

Asia Breaking News Top News

പാസ്റ്റര്‍മാരെ ജയിലിലടച്ചതിന് നിക്കരാഗ്വയെ ശിക്ഷിക്കണമെന്ന് അന്താരാഷ്ട്ര കോടതി

മനാശുവ: യേശുക്രിസ്തുവിന്റെ സുവിശേഷം വിശാലമായ സുവിശേഷ പ്രചാരണ പരിപാടിയിലൂടെ പ്രചരിപ്പിച്ചതിന് 11 നിക്കരാഗ്വന്‍ പാസ്റ്റര്‍മാരെയും ശുശ്രൂഷാ നേതാക്കളെയും തടവിന് ശിക്ഷിക്കുകയും ദശലക്ഷക്കണക്കിനു പിഴകള്‍ അടയ്ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതിനുശേഷം നിക്കരാഗ്വയെ ശിക്ഷിക്കണമോ എന്ന് ഒരു പ്രമുഖ അന്താരാഷ്ട്ര കോടതി ഇടപെടുന്നു.

മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നിക്കരാഗ്വയെ കുറ്റം വിധിക്കിന്‍ സാന്‍ ജോസ്, കോസ്റ്ററിക്ക ആസ്ഥാനമായുള്ള ഇന്റര്‍-അമേരിക്കന്‍ കോടതി ഓഫ് ഹ്യൂമന്‍ റൈറ്റ്സിനോട് ആവശ്യപ്പെട്ടു.

കൂടാതെ മതനേതാക്കളെ സംരക്ഷിക്കാനുള്ള കോടതിയുടെ മുന്‍ ഉത്തരവുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന് സര്‍ക്കാരിനെ ഉത്തരവാദിത്വപ്പെടുത്താന്‍ ആവശ്യപ്പെട്ടു.

കേസ് ആരംഭിച്ച ലാഭേച്ഛയില്ലാത്ത സംഘടനയായ അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം (എഡിഎഫ്) ഇന്റര്‍ നാഷണല്‍ കഴിഞ്ഞ മാര്‍ച്ചില്‍ ക്രിസ്ത്യന്‍ നേതാക്കള്‍ക്ക് ഔപചാരികമായി 12 മുതല്‍ 15 വര്‍ഷം വരെ തടവും ഒരാള്‍ക്ക് 80 മില്യണ്‍ ഡോളറിലധികം പിഴയും നല്‍കാന്‍ ഉത്തരവിട്ടു എന്ന് ഓര്‍പ്പിച്ചു.

അമേരിക്കയിലെ ഏകദേശം 20 രാജ്യങ്ങളില്‍ അധികാര പരിധിയുള്ള കോടതി ക്രിസ്ത്യാനികളെ വഞ്ചനാപരമായി ശിക്ഷിച്ചു എന്നു സമ്മതിക്കുന്നുവെന്ന് നിയമ സംഘം പ്രതീക്ഷിക്കുന്നു.

വിശ്വാസത്തിന്റെ പേരില്‍ ആരെയും ജയിലിലടയ്ക്കുകയോ ശിക്ഷിക്കുകയോ ചെയ്യരുത്. പക്ഷെ ഈ മതനേതാക്കളുടെ കാര്യത്തില്‍ സൂചിപ്പിക്കുന്നത് അതാണ്. അഫ്ഡി പറഞ്ഞു.