ഇന്ത്യയില്‍ പകുതിയോളം പേരും വ്യായാമമോ കായിക ക്ഷമതയോ ഇല്ലാത്തവരെന്ന് പഠനം

ഇന്ത്യയില്‍ പകുതിയോളം പേരും വ്യായാമമോ കായിക ക്ഷമതയോ ഇല്ലാത്തവരെന്ന് പഠനം

Breaking News India

ഇന്ത്യയില്‍ പകുതിയോളം പേരും വ്യായാമമോ കായിക ക്ഷമതയോ ഇല്ലാത്തവരെന്ന് പഠനം

ഇന്ത്യയില്‍ പകുതിയോളം പേരും കായികാദ്ധ്വാനമോ വ്യായാമമോ ചെയ്യാത്തവരാണെന്നും കായിക ക്ഷമത ഇല്ലാത്തവരാണെന്നും പഠന റിപ്പോര്‍ട്ട്.

അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യാക്കാരുടെ ആരോഗ്യ സ്ഥിതിയെപ്പറ്റിയുള്ള വിവരണം പുറത്തു വന്നിട്ടുള്ളത്.

ശരിയായ ശാരീരിക ക്ഷമതയ്ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലോകാരോഗ്യ സംഘടന നല്‍കിയിട്ടുണ്ട്. ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള വ്യായാമത്തിലോ, കായികാദ്ധ്വാനത്തിലോ ഇന്ത്യയിലെ പകുതി പേരും എത്തുന്നില്ല.

പുരുഷന്മാരേക്കാള്‍ (42 ശതമാനം) സ്ത്രീകളാണ് (57 ശതമാനം) രാജ്യത്ത് കായികാദ്ധ്വാനം കുറവുള്ളവരെന്നു പഠനത്തില്‍ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ഒരു വ്യക്തി കായിക ക്ഷമതയുള്ളയാളാണെങ്കില്‍ ആഴ്ചയില്‍ കുറഞ്ഞത് 150 മുതല്‍ 300 മിനിറ്റ് വരെ കായികാദ്ധ്വാനം ആവശ്യമായ ഏതെങ്കിലും പ്രവര്‍ത്തിയില്‍ ഏര്‍പ്പെടണം.

കായിക ക്ഷമതക്കുറവ് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുമെന്നും പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, ഓര്‍മ്മക്കുറവ്, സ്താനാര്‍ബുദം, മലാശയ അര്‍ബുദം എന്നിവയ്ക്കും കാരണമാകും.

കായികക്ഷമതയില്ലാത്ത പുരുഷന്മാരുടെ എണ്ണം ഇന്ത്യയില്‍ 2000-ത്തില്‍ ജനസംഖ്യയുടെ 19.6 ശതമാനമായിരുന്നു.

സ്ത്രീകളുടേത് 38.7 ശതമാനവും കായികക്ഷമതയില്ലാത്ത ആളുകളുടെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം 12 ആണ്.