ക്രിസ്തുവിനെ സ്വീകരിച്ചതിന് മുസ്ളീം യുവാവ് അമ്മയെ കൊലപ്പെടുത്തി

ക്രിസ്തുവിനെ സ്വീകരിച്ചതിന് മുസ്ളീം യുവാവ് അമ്മയെ കൊലപ്പെടുത്തി

Africa Breaking News Top News

ക്രിസ്തുവിനെ സ്വീകരിച്ചതിന് മുസ്ളീം യുവാവ് അമ്മയെ കൊലപ്പെടുത്തി

കമ്പാല: യേശുക്രിസ്തുവിനെ സ്വീകരിച്ച മാതാവിനെ മുസ്ളീം യുവാവ് കൊലപ്പെടുത്തി. കിഴക്കന്‍ ഉഗാണ്ടയിലെ കെനിയന്‍ അതിര്‍ത്തി പട്ടണമായ ബുസിയയില്‍ സവുബ നൈഗാഗ (46) എന്ന സ്ത്രീയാണ് സ്വന്തം മകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഡിസംബര്‍ 15-ന് നൈഗാഗ സ്വന്തം വീട്ടില്‍ ഇരുന്നുകൊണ്ട് യേശുക്രിസ്തുവിനോട് ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥിച്ചു. ഇതുകേട്ട മകന്‍ ആഷിറഫു ബസലിര്‍വ (25) പ്രകോപിതനായി ആക്രമിക്കുകയായിരുന്നുവെന്ന് നൈഗാഗയുടെ സുഹൃത്ത് അറിയിച്ചു.

മരിക്കുന്നതിനു മുമ്പ് ആശുപത്രി കിടക്കയില്‍ വച്ച നൈഗാഗ തന്നോട് സംസാരിച്ചതായും പറഞ്ഞു. ഞാന്‍ കണ്ണടച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ എന്റെ മകന്‍ എന്നെ വിളിച്ചു. അമ്മേ…. അമ്മേ നിങ്ങള്‍ കുടുംബത്തിനും അള്ളഹുവിന്റെ മതത്തിനും നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.

ഞാന്‍ മൌനം പാലിച്ചു. അവന്‍ എന്നെ ശക്തമായി ഭിത്തിയിലേക്ക് തള്ളിയിട്ടു. ഞാന്‍ വീണു എന്നിട്ട് മൂര്‍ച്ഛയുള്ള ഒരു വസ്തുവെടുത്ത് എന്റെ തലയില്‍ അടിച്ചു. അപ്പോള്‍ മുതല്‍ എന്റെ ബോധം നഷ്ടപ്പെട്ടു.

പിന്നീട് എനിക്ക് ആശുപത്രിക്കിടക്കിയില്‍ ആണ് ബോധമുണ്ടായത്. സുഹൃത്ത് പറഞ്ഞു. ഞാന്‍ നൈഗാഗയോട് സുവിശേഷം പങ്കുവെച്ചിരുന്നു. അതേത്തുടര്‍ന്ന് അവര്‍ ക്രിസ്തുവിങ്കലേക്കു കടന്നുവന്നു. സുഹൃത്ത് ഒരു മാധ്യമത്തോടു പറഞ്ഞു.

ആക്രമണ സമയത്ത് നൈഗാഗയുടെ വീട്ടില്‍ നിന്നും കരച്ചിലും ആരുടെയോ ബഹളവും കേട്ടതായും അവിടേക്ക് ഓടിയെത്തിയപ്പോള്‍ അവര്‍ രക്തത്തില്‍ കുളിച്ച് ബോധരഹിതയായി കിടക്കുന്ന കാഴ്ചയുമാണ് കണ്ടതെന്നും സുഹൃത്ത് പറഞ്ഞു.

ഉടന്‍ തന്നെ ഞങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു. രണ്ടു ദിവസത്തിനുശേഷം നൈഗാഗ മരിച്ചു. 2022-ല്‍ രക്ഷിക്കപ്പെട്ട് ക്രിസ്തുവിങ്കലേക്കു വന്നതാണ് സുഹൃത്തായ ഈ സ്ത്രീയും.

ഡിഗ്രി കോഴ്സ് കഴിഞ്ഞ് നാല് വര്‍ഷം സൌദി അറേബ്യയില്‍ ജോലി ചെയ്തതിനുശേഷം മടങ്ങിയെത്തിയ ദിവസം തന്നെയാണ് സ്വന്തം മകന്‍ അമ്മയെ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഇയാള്‍ ജയിലിലാണെന്നാണ് വിവരം.