വധഭീഷണി: 60 ക്രൈസ്തവര്‍ അഫ്ഗാനിസ്ഥാനില്‍നിന്നും രക്ഷപെട്ട് ബ്രസീലില്‍ എത്തി

വധഭീഷണി: 60 ക്രൈസ്തവര്‍ അഫ്ഗാനിസ്ഥാനില്‍നിന്നും രക്ഷപെട്ട് ബ്രസീലില്‍ എത്തി

Breaking News Global Top News

വധഭീഷണി: 60 ക്രൈസ്തവര്‍ അഫ്ഗാനിസ്ഥാനില്‍നിന്നും രക്ഷപെട്ട് ബ്രസീലില്‍ എത്തി

സാവോപോളോ: അഫ്ഗാനിസ്ഥാനില്‍ മതസ്വാതന്ത്ര്യം നിഷേധിക്കുമെന്ന ഭീഷണിക്കു നടുവില്‍ വീര്‍പ്പു മുട്ടിയ 15 ക്രൈസ്തവ കുടുംബങ്ങളിലെ 60 പേര്‍ ബ്രസീലില്‍ അഭയം തേടി.

ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായ ഇവര്‍ തങ്ങളുടെ വിശ്വാസം മുറുകെ പിടിച്ചുകൊണ്ടാണ് തെക്കെ അമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ അഭയം തേടിയത്.

കുട്ടികളടക്കമുള്ള കുടുംബാഗംങ്ങള്‍ മാര്‍ച്ച് 27-നാണ് ബ്രസീലില്‍ എത്തിയത്. ഇതിനായി ഇവരെ സഹായിച്ചത് അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ബര്‍ണബാസ് ഫണ്ടാണ്.

ഇത് രണ്ടാമത്തെ ഗ്രൂപ്പാണ് ഇതോടെ ബ്രസീലില്‍ അഭയം തേടിയതെന്നും കഴിഞ്ഞ വര്‍ഷം ജൂണില്‍ 10 കുടുംബങ്ങള്‍ (154 പേര്‍ ‍) ആദ്യം ബ്രസീലില്‍ എത്തിയെന്നും ബര്‍ണബാസ് ഫണ്ട് പറഞ്ഞു.

ഇപ്പോള്‍ ഞങ്ങള്‍ക്ക് സ്വതന്ത്രമായി കര്‍ത്താവിനെ ആരാധിക്കാന്‍ സൌകര്യമുണ്ട്. ബ്രസീലിലെ ഒരു ചര്‍ച്ചാണ് ഇവരെ ദത്തെടുത്തത്.

താമസം, ഭക്ഷണം, വിദ്യാഭ്യാസം മറ്റ് സൌകര്യങ്ങള്‍ എല്ലാം ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.