കോവിഡിനെ കൂടാതെ മനുഷ്യരില്‍ അണുബാധകള്‍ പെരുകുന്നതായി പഠനം

കോവിഡിനെ കൂടാതെ മനുഷ്യരില്‍ അണുബാധകള്‍ പെരുകുന്നതായി പഠനം

Breaking News Health

കോവിഡിനെ കൂടാതെ മനുഷ്യരില്‍ അണുബാധകള്‍ പെരുകുന്നതായി പഠനം
കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ അവസാനിക്കുന്നതിനു പിന്നാലെ മനുഷ്യരില്‍ മറ്റ് അണുബാധകള്‍ വര്‍ദ്ധിച്ചു വരുന്നതായി പഠനം.

ഇവയില്‍ കൂടുതലും കുട്ടികളിലാണെന്നും രോഗബാധ ഇവരുടെ പ്രതിരോധ ശേഷിയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്ട്രെപ്എ, ആര്‍ ‍. എസ്.വി., പകര്‍ച്ചപ്പനി, ആന്റി മൈക്രോബയില്‍ പ്രതിരോധം ഉയരുന്നത് തുടങ്ങിയ നാല് രോഗാവസ്ഥകളാണ് നിലവില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

തൊണ്ടയിലെ അണുബാധയ്ക്കും പനിയ്ക്കും കാരണമാകുന്ന ബാക്ടീരിയ ആണ് സ്ട്രെപ് എ. തൊണ്ടയിലും ചര്‍മ്മത്തിലുമാണ് ഈ ബാക്ടീരിയയെ കണ്ടുവരുന്നതെന്ന് യു.എസ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറയുന്നു.

സ്ട്രെപ് ക്രോട്ട് എന്നും സ്കാര്‍ലെറ്റ് ഫീവര്‍ എന്നും അറിയപ്പെടുന്ന ഈ രോഗം അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ മാരകമായേകേകാം.
കഴിഞ്ഞ ഡിസംബറില്‍ സ്ട്രെപ് എ കേസുകളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതിനെത്തുടര്‍ന്ന് സിഡിസി അന്വേഷണം തുടങ്ങിയിരുന്നു.

യു.കെ.യില്‍ നിലവില്‍ ഒന്നു മുതല്‍ നാല് വയസിനിടയ്ക്കുള്ള കുട്ടികളില്‍ ഒരു ലക്ഷത്തിന് 2.3 പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. കോപം, ഉണര്‍ന്നിരിക്കാനുള്ള ബുദ്ധിമുട്ട്, ഉച്ചത്തിലുള്ള കരച്ചില്‍ ‍, ഭക്ഷണത്തോട് വിരക്തി, മൂത്രത്തിന്റെ അളവില്‍ കുറവ്, കൈകാലുകളിലെ മരവിപ്പ്, ശ്വസ തടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍ ‍.

ശ്വാസകോശത്തെ ബാധിക്കുന്ന ഒരുതരം വൈറസാണ് ആര്‍ ‍.എസ്.വി. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിലും ആസ്തമ, ഡയബെറ്റിക്, ക്യാന്‍സര്‍ ബാധിതരായ മുതിര്‍ന്നവരിലും ഇത് കണ്ടുവരുന്നു.

യു.എസില്‍ പ്രതിവര്‍ഷം പ്രായപൂര്‍ത്തിയായ 60,000 മുതല്‍ 1,20,000 പേര്‍ ചികിത്സയ്ക്കു വിധേയരാകുന്നു. ഈ സീസണില്‍ 2.4 കോടി പകര്‍ച്ചപ്പനി കേസുകളാണ് യു.എസില്‍ റിപ്പോര്‍ട്ടു ചെയ്തത്.

ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി നഷ്ടപ്പെടുന്ന അവസ്ഥയാണ് ആന്റി മൈക്രോബയല്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.