അല്‍ഷിമേഴ്സ് ചികിത്സ: മനുഷ്യര്‍ക്ക് പ്രതീക്ഷയേകി യിസ്രായേല്‍ ഗവേഷകര്‍ നടത്തിയ പരീക്ഷണം വിജയം

അല്‍ഷിമേഴ്സ് ചികിത്സ: മനുഷ്യര്‍ക്ക് പ്രതീക്ഷയേകി യിസ്രായേല്‍ ഗവേഷകര്‍ നടത്തിയ പരീക്ഷണം വിജയം

Breaking News Health Middle East

അല്‍ഷിമേഴ്സ് ചികിത്സ: മനുഷ്യര്‍ക്ക് പ്രതീക്ഷയേകി യിസ്രായേല്‍ ഗവേഷകര്‍ നടത്തിയ പരീക്ഷണം വിജയം

യെരുശലേം: ലോകത്ത് അല്‍ഷിമേഴ്സ് രോഗി (മറവി രോഗം) കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതിനിടയില്‍ മനുഷ്യ കുലത്തിന് ശുഭ പ്രതീക്ഷ നല്‍കി യിസ്രായേല്‍ ഗവേഷകരുടെ പരീക്ഷണം വിജയത്തിലേക്ക്. യിസ്രായേല്‍ ന്യൂറോ സയന്റിസ്റ്റുകള്‍ ഒരു സിന്തറ്റിക് തന്മാത്ര രോഗമുള്ള 30 എലികള്‍ക്ക് നല്‍കിക്കൊണ്ട് പൂര്‍ണ്ണമായി സുഖപ്പെടുത്തുവാന്‍ കഴിഞ്ഞതായി ടൈംസ് ഓഫ് യിസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് ഒടുവില്‍ ഒരു മരുന്നായി വികസിപ്പിച്ചേക്കാമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍ ‍.

അല്‍ഷിമേഴ്സ് ചികിത്സ കണ്ടെത്തുന്നതിനുള്ള പരമ്പരാഗത ശ്രമങ്ങളുടെ ഇടവേളയില്‍ രോഗത്തിന് കാരണാകുമെന്ന് വിശ്വസിക്കപ്പെടുന്ന തലച്ചോറിലെ നാഡീകോശങ്ങള്‍ക്കിടയില്‍ പ്രോട്ടീന്‍ ശകലങ്ങള്‍ അടിഞ്ഞു കൂടുന്നത തടയാനുള്ള പൊതു സമീപനത്തേക്കാള്‍ മൈറ്റോകോണ്‍ഡ്രിയല്‍ പ്രവര്‍ത്തന രഹിതത്തിലാണ് യിസ്രായേലി ശാസ്ത്രജ്ഞര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഡിഎസി1എ എന്ന പ്രൊട്ടീന്‍ ബില്‍ഡ്-ആപ്പിന്റെ ദോഷകരമായ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിലൂടെ മൈറ്റോകോണ്‍ഡ്രിയല്‍ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ യിസ്രായേലി ഗവഷകര്‍ ശ്രദ്ധിച്ചു.

ഞങ്ങള്‍ ശുഭാപ്തി വിശ്വാസികളാണ്. അല്‍ഷിമേഴ്സ് ബാധിച്ച് ഞങ്ങളുടെ തന്മാത്ര സ്വീകരിക്കുകയും പിന്നീട് പരിശോധനകള്‍ക്ക് വിധേയരാകുകയും ചെയ്ത എലികള്‍ക്ക് അല്‍ഷിമേഴ്സ് ഒരിക്കലും വരാത്ത എലികള്‍ക്ക് സമാനമായ വൈജ്ഞാനിക കഴിവുകള്‍ ഉണ്ടായിരുന്നു.

പരീക്ഷണ വിജയത്തെക്കുറിച്ച് ഗവേഷകന്‍ പ്രൊഫ. വര്‍ദ ഷൊഷന്‍ പറഞ്ഞു. മനുഷ്യരില്‍ പരീക്ഷണം നടത്തുന്നത് ഇനിയും അകലെയാണെന്നും അവര്‍ പ്രവര്‍ത്തിച്ച എലികളുടെ സാമ്പിള്‍ ചെറുതാണെന്നും ഗവേഷകര്‍ ഊന്നിപ്പറഞ്ഞു.