മൊസമ്പിക്കില്‍ 8 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; ചര്‍ച്ചുകള്‍ അഗ്നിക്കിരയാക്കി

മൊസമ്പിക്കില്‍ 8 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; ചര്‍ച്ചുകള്‍ അഗ്നിക്കിരയാക്കി

Africa Breaking News

മൊസമ്പിക്കില്‍ 8 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; ചര്‍ച്ചുകള്‍ അഗ്നിക്കിരയാക്കി
മപുടോ: ആഫ്രിക്കന്‍ രാഷ്ട്രമായ മൊസമ്പിക്കില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ 8 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും രണ്ടു ചര്‍ച്ചുകള്‍ ‍, 120 വീടുകള്‍ എന്നിവ അഗ്നിക്കിരയാക്കപ്പെടുകയുമുണ്ടായി.

ഐഎസ് ബന്ധമുള്ള തീവ്രവാദി സംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.
സെപ്റ്റംബര്‍ 6-നു ഒരു ഇറ്റാലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ മരിയ സി കോപ്പി (84) നകാല നഗരത്തില്‍ രാത്രി തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു.

അഹിലു സുന്ന വജാമ എന്ന സംഘടനയാണു കൊലയ്ക്കു പിന്നിലെന്ന് നമ്പുല പ്രവിശ്യ സ്റ്റേറ്റ് സെക്രട്ടറി മെറ്റി ഗോബോല പറഞ്ഞു. സെപ്റ്റംബര്‍ 7-ന് നമ്പുലയില്‍ത്തന്നെ ഒരു ക്രിസ്ത്യന്‍ ആരാധനാലയത്തില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ ഒരു വിശ്വാസി കൊല്ലപ്പെട്ടു.

സെപ്റ്റംബര്‍ 8-ന് നടന്ന ആക്രമണത്തില്‍ 4 ക്രൈസ്തവര്‍ മരിക്കുകയും 120 വീടുകളും 2 ആരാധനാലയങ്ങളും തീവെച്ച് നശിപ്പിക്കുകയും ചെയ്തു.

ഇതേ സമയം തന്നെ കാബോ ഡെല്‍ഗോഡോ പ്രവിശ്യയില്‍ രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ രണ്ടു വിശ്വാസികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ടു പേരൊഴികെ ആറു പേര്‍ കഴുത്തറത്താണ് വധിക്കപ്പെട്ടത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.