കോംഗോയില്‍ 30 ക്രൈസ്തവരെ കൊലപ്പെടുത്തി

കോംഗോയില്‍ 30 ക്രൈസ്തവരെ കൊലപ്പെടുത്തി

Africa Breaking News

കോംഗോയില്‍ 30 ക്രൈസ്തവരെ കൊലപ്പെടുത്തി
നോര്‍ത്ത് കിവു: ആഫ്രിക്കന്‍ രാഷ്ട്രമായ കോംഗോയില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 30 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായി.

വടക്കു-കിഴക്കന്‍ കോംഗോയിലെ വടക്കന്‍ കിവു പ്രവിശ്യയിലെ അഞ്ചു ഗ്രാമങ്ങളില്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 3 വരെയായി നടന്ന വ്യത്യസ്ത ആക്രമണങ്ങളിലാണ് ക്രൈസ്തവര്‍ മരിച്ചത്.

തീവ്രവാദികള്‍ വെടിവെച്ചും, വാളിനും, വെട്ടുകത്തിക്കും വെട്ടിയുമാണ് നിരപരാധികളെ കൊന്നത്. 14 പേര്‍ മാരകമായി പരിക്കേറ്റ് വിവ്ധ ആശുപത്രികളില്‍ ചികിത്സയിലാണ്. 10 സ്ത്രീകളെ മാനഭംഗത്തിനു ഇരകളാക്കി. 15-ഓളം ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി.

നവംബര്‍ 22-ന് വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ ഭാര്യയെയും 3 മക്കളെയും കൊലപ്പെടുത്തി. ബാത്ത്റൂമിലായിരുന്നതിനാല്‍ താന്‍ രക്ഷപെട്ടതായി ഒരു കുടുംബനാഥന്‍ പറഞ്ഞു.

ആക്രമണങ്ങള്‍ ശക്താമായി നടക്കുന്ന മെയ്തികി ഗ്രാമത്തിലെ ഒരു പാസ്റ്ററുടെ വീട്ടിലെത്തിയ അക്രമികള്‍ അവരെ ഇസ്ളാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യണണെന്നു ആവശ്യപ്പെട്ടു. നിരസിച്ച ഭാര്യയെ വെടിവെച്ചും 4 മക്കളെ വാളുകൊണ്ട് വെട്ടി നുറുക്കി കൊലപ്പെടുത്തി. ദുഃഖിതനായി പാസ്റ്റര്‍ പറഞ്ഞു.

വടക്കന്‍ കിവുവിലെതന്നെ ഇതുരിയില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ 58 ക്രൈസ്തവരെയും കൊലപ്പെടുത്തിയിരുന്നു. സമാധാന അന്തരീക്ഷം തകര്‍ത്തുകൊണ്ട് വിളയാടുന്ന അക്രമികളെ തുരത്താന്‍ ഭരണകൂടത്തിനു കഴിയുന്നില്ലെന്നു ക്രൈസ്തവര്‍ ആരോപിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.