ഇറാന്‍ ക്രിസ്ത്യന്‍ വനിതയ്ക്ക് ജയില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനമില്ല

Breaking News Middle East Top News

ഇറാന്‍ ക്രിസ്ത്യന്‍ വനിതയ്ക്ക് ജയില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനമില്ല
ടെഹ്റാന്‍ ‍: ഇസ്ളാം മതംവിട്ട് ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ച് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്‍കി എന്ന കുറ്റം ചുമത്തി 4 വര്‍ഷം ജയില്‍ശിക്ഷയ്ക്കു വിധേയയായ ഇറാന്‍ യുവതിക്ക് ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനമില്ല.

 

മറിയം നാഗാഷ് സര്‍ഗാരന്‍ (നസീം) എന്ന യുവതിയ്ക്കാണ് ജയില്‍ അധികാരികള്‍ മോചനം നല്‍കാത്തത്. ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടുവന്ന മറിയം ഇറാന്‍ ചര്‍ച്ചുമായി ബന്ധപ്പെട്ട് കര്‍ത്താവിനെ ആരാധിക്കുകയും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കു സഹായസഹകരണങ്ങള്‍ ചെയ്തും വരുമ്പോള്‍ 2012-ലാണ് ഇറാന്‍ സുരക്ഷാ പോലീസ് അറസ്റ്റു ചെയ്ത്.

 

ഇറാനിലെ മുസ്ളീം വനിതകള്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും ക്രിസ്തു മാര്‍ഗ്ഗം പ്രചരിപ്പിച്ചു എന്നായിരുന്നു കുറ്റം. 2013 മാര്‍ച്ച് 9-ന് കോടതി 4 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. ഇതിനെത്തുടര്‍ന്നു ടെഹ്റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ തടവില്‍ കഴിഞ്ഞു വരികയായിരുന്നു.

 

എന്നാല്‍ 2017 ജൂലൈ 28-ന് മറിയത്തിന്റെ ബന്ധുക്കളെ ജയില്‍ അധികാരികള്‍ വിളിച്ചു വരുത്തിയ പ്രകാരം ജയിലില്‍ എത്തിയപ്പോള്‍ മറിയത്തെ മോചിപ്പിക്കുവാന്‍ തയ്യാറായില്ല. ഇതിനെത്തുടര്‍ന്നു ബന്ധുക്കള്‍ നിരാശരായി. മറിയത്തിന്റെ മോചനത്തിനായി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.