സ്താനാര്‍ബുദത്തിന് പരീക്ഷണാത്മക ചികിത്സ വികസിപ്പിച്ച് യിസ്രായേല്‍ ഗവേഷകര്‍

സ്താനാര്‍ബുദത്തിന് പരീക്ഷണാത്മക ചികിത്സ വികസിപ്പിച്ച് യിസ്രായേല്‍ ഗവേഷകര്‍

Asia Breaking News Top News

സ്താനാര്‍ബുദത്തിന് പരീക്ഷണാത്മക ചികിത്സ വികസിപ്പിച്ച് യിസ്രായേല്‍ ഗവേഷകര്‍

സ്തനാര്‍ബുദത്തിന് പരീക്ഷണാത്മക രോഗ പ്രതിരോധാതിഷ്ഠിത ചികിത്സ വികസിപ്പിച്ച് യിസ്രായേലി ഗവേഷകര്‍. വടക്കന്‍ യിസ്രായേലിലെ ടെക്നിയന്‍ യിസ്രായ്ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് ഈ ചികിത്സയ്ക്കു പിന്നില്‍.

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ട്യൂമറുകളെ ആക്രമിക്കാന്‍ സഹായിക്കുന്നതിന് രൂപ കല്‍പ്പന ചെയ്ത എഞ്ചിനിയറിംഗ് നാനോ കണങ്ങള്‍ ഉപയോഗിച്ച് ഏറ്റവും ആക്രമണാത്മകമായ സ്തനാര്‍ബുദ രൂപങ്ങളിലൊന്നിന് ഒരു പരീക്ഷണാത്മക ചികിത്സ വികസിപ്പിച്ചെടുത്തു.

നിലവിലുള്ള ചികിത്സകളോട് പലപ്പോഴും പ്രതിരോധശേഷിയുള്ള പ്രത്യേകിച്ച് ആക്രമണാത്മക രോഗമായ ദിപ്പിള്‍-നെഗറ്റീവ് സ്തനാര്‍ബുദത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

എലികള്‍ ഉള്‍പ്പെട്ട പ്രീ ക്ളിനിക്കല്‍ പരീക്ഷണങ്ങളില്‍ ട്യൂമര്‍ വളര്‍ച്ച വിജയകരമായി തടഞ്ഞുവെന്നും പുതിയ തലമുറ കാന്‍സര്‍ ചികിത്സകള്‍ക്ക് വാതില്‍ തുറക്കാന്‍ കഴിയുമെന്നും മെഡിക്കല്‍ ജേണലായ എസിഎസ് നാനോയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

വോള്‍ഫ്സണ്‍ ഫാക്കല്‍റ്റി ഓഫ് കെമിക്കല്‍ എഞ്ചിനിയിറിംഗിലെ ബയോ ഇന്‍സ് പൈല്‍ഡ് നാനോ എഞ്ചിനിയറിംഗ് ആന്‍ഡ് ട്രാന്‍സ്ളേഷണല്‍ തെറാപ്യൂട്ടിക് ലബോറട്ടറിയുടെ തലവനായ അസിസ്റ്റന്റ് പ്രൊഫ. അസാഫ് സിംഗറിന്റെ മേല്‍നോട്ടത്തില്‍ പിഎച്ച്ഡി സ്ഥാനാര്‍ത്ഥി റാവന്‍ മഹ്നെയുടെ സഹായത്തോടെ, പിഎച്ച്ഡി സ്ഥാനാര്‍ത്ഥി വിസന്‍ബ്ളിറ്റാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.