മെഡിക്കല്‍ ലൈസന്‍സില്ലാതെ പരിച്ഛേദന നടത്തിയതിന് ബെല്‍ജിയത്തില്‍ 3 യഹൂദ പുരുഷന്മാര്‍ക്കെതിരെ കുറ്റപത്രം

മെഡിക്കല്‍ ലൈസന്‍സില്ലാതെ പരിച്ഛേദന നടത്തിയതിന് ബെല്‍ജിയത്തില്‍ 3 യഹൂദ പുരുഷന്മാര്‍ക്കെതിരെ കുറ്റപത്രം

Breaking News Global West Asia

മെഡിക്കല്‍ ലൈസന്‍സില്ലാതെ പരിച്ഛേദന നടത്തിയതിന് ബെല്‍ജിയത്തില്‍ 3 യഹൂദ പുരുഷന്മാര്‍ക്കെതിരെ കുറ്റപത്രം

യഹൂദ ആചാരപരമായ പരിഛേദനയില്‍ വിദഗ്ദ്ധരായ മുന്നു മെഹലുകള്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു.

പ്രാദേശിക യഹൂദ സമൂഹത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നുള്ള പരാതികളെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം കേസ് ആദ്യം ഉയര്‍ന്നു വന്നത്.

ആന്റ്വെര്‍പ്പില്‍ നടന്ന നിയമ വിരുദ്ധമായ പരിച്ഛേദനയുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു യു.എസ്. പൌരന്‍ ഉള്‍പ്പെടെ മൂന്ന് മെഹലുകള്‍ക്കെതിരെയാണ് ബെല്‍ജിയത്തിലെ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റ പത്രം സമര്‍പ്പിച്ചത്.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെ മനപൂര്‍വ്വം ആക്രമണം നടത്തുകയോ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുകയോ നിയമവിരുദ്ധമായ വൈദ്യശാസ്ത്രം പ്രയോഗിക്കുകയോ ചെയ്തു എന്ന പേരിലാണ് കേസ് എടുത്തത്.

ബെല്‍ജിയത്തില്‍ പരിച്ഛേദന നിയമപരമാണ്. പക്ഷെ നിയമം അനുസരിച്ച് പരിച്ഛേദന നടത്തുന്നയാള്‍ വൈദ്യസാസ്ത്രപരമായി പരിശീലനം നേടിയിരിക്കണം.

മെഡിക്കല്‍ പരിശീലനം നേടിയിട്ടില്ലാത്ത പുരുഷന്മാര്‍ നടത്തുന്ന മെഡിക്കല്‍ നടപടിക്രമങ്ങളിലാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. ആന്റ്വെര്‍പ്പ് പബ്ളിക് പ്രോസിക്യൂട്ടറും ഇത് പറയുന്നു.

എന്നിരുന്നാലും ഈ കേസ് ചില യഹൂദ സംഘടനകള്‍ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധത്തിനുള്ള കാരണമായി അവതരിപ്പിക്കുന്നു. യിസ്രായേലും ശക്തമായി അപലപിച്ചു.

കുറ്റപത്രത്തോട് പ്രതികരിച്ചുകൊണ്ട് യിസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ ഒരു കടും ചുവപ്പ് നിറത്തിലുള്ള കത്ത് എക്സില്‍ പോസ്റ്റു ചെയ്തു.

ബെല്‍ജിയം സര്‍ക്കാര്‍ പ്രശ്നത്തില്‍ ഉടന്‍ പരിഹാരം കണണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

ബൈബിളിലെ 3500 വര്‍ഷം പാരമ്പര്യമുള്ള ഒരു ഉടമ്പടി ആന്റ്വെര്‍പ്പില്‍ കഴിഞ്ഞ 800 വര്‍ഷമായി നിലനില്‍ക്കുന്ന ഒരു ആചാരമാണെന്നും റോമന്‍ ചക്രവര്‍ത്തിയായ ഹാഡ്രിയന്‍ പരിച്ഛേദന നിരോധിച്ചതിനെ പ്രതിധ്വനിക്കുന്നുവെന്നും യൂറോപ്യന്‍ റബ്ബിമാരുടെ സംഘടനയുടെ പ്രസിഡന്റായ റബ്ബി പിഞ്ചസ് ഗോള്‍ഡ് ഷ്മിഡ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.