കുരിശുമായി 300 ലധികം രാജ്യങ്ങളിലേക്ക് സുവിശേഷ യാത്ര നടത്തിയ ആര്‍തര്‍ ബ്ളെസിറ്റ് നിത്യതയില്‍

കുരിശുമായി 300 ലധികം രാജ്യങ്ങളിലേക്ക് സുവിശേഷ യാത്ര നടത്തിയ ആര്‍തര്‍ ബ്ളെസിറ്റ് നിത്യതയില്‍

Breaking News USA

കുരിശുമായി 300 ലധികം രാജ്യങ്ങളിലേക്ക് സുവിശേഷ യാത്ര നടത്തിയ ആര്‍തര്‍ ബ്ളെസിറ്റ് നിത്യതയില്‍

“ഞാന്‍ ആര്‍തര്‍ ബ്ളെസിറ്റ് ഭൂമിയിലെ എന്റെ നടത്തവും ദൌത്യവും പൂര്‍ത്തിയാക്കി. 2024 ജനുവരി 14-ന് ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക് പുറപ്പെട്ടു. ഞാന്‍ ഒരു കഴുതയും തീര്‍ത്ഥാടകനും മാത്രമായിരുന്നു.

കുരിശിനെയും യേശുവിനെയും ഉയര്‍ത്തി ലോക ജനതയെ സ്നേഹിച്ചു: എന്റെ കര്‍ത്താവും രക്ഷകനുമായ യേശുവിനോടൊപ്പം എത്ര മനോഹരമായ ജീവിത യാത്ര. മഹത്വത്തിലേക്കുള്ള ഈ യാത്രയ്ക്കായി ഞാന്‍ ശരിക്കും കാത്തിരിക്കുകയായിരുന്നു.

മണ്ണും ടാറും നിറഞ്ഞ വഴികളിലൂടെ നടക്കും. യേശുവിനെ വീണ്ടും കാണാന്‍ തയ്യാറായി! ഞാന്‍ യേശുവില്‍ സന്തോഷിക്കുന്നു. ഇപ്പോള്‍ എന്റെ മരണ സമയത്തും. പിതാവേ, യേശുവേ അങ്ങയുടെ കരണങ്ങളില്‍ ഞാന്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു! അവസാനം ഞാന്‍ വീട്ടിലാണ് ഇത് എന്റെ അവസാന യാത്രയായിരുന്നു.

ഞാന്‍ ഒരു സുവിശേഷകനും ആത്മാവിനെ വിജയിപ്പിച്ച പ്രസംഗകനും തീര്‍ത്ഥാടകനും, യേശുവിന്റെ സാക്ഷ്യം വഹിക്കുന്ന കുരിശും വഹിച്ചിട്ടുണ്ട്.”

യേശുക്രിസ്തുവിന്റെ സുവിശേഷം പങ്കുവെയ്ക്കാനായി 300 ലധികം രാജ്യങ്ങളില്‍ 43,000 മൈലോളം 12 അടി ഉയരമുള്ള 20 കിലോഗ്രാം ഭാരമുള്ള കുരിശു ചുമന്നുകൊണ്ട് പ്രസംഗിച്ചു നടന്നു. യു.എസ്. പൌരനായ ആര്‍തര്‍ ബ്ളസിറ്റ് (84) കഴിഞ്ഞ ദിവസം ഇമ്പങ്ങളുടെ പറുദീസയില്‍ ചേര്‍ക്കപ്പെട്ടിരുന്നു.

അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം നേരത്തെ തയ്യാറാക്കി വച്ചിരുന്ന ‘സ്വര്‍ഗ്ഗീയയാത്ര’ യെക്കുറിച്ച് മകള്‍ പ്രസിദ്ധീകരിച്ചതോടെയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ നടന്ന വ്യക്തിക്കുള്ള ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ഉടമകൂടിയായ ഈ കര്‍ത്തൃദാസന്റെ വിയോഗം ലോകം അറിഞ്ഞത്.

കുരിശുള്ള തീര്‍ത്ഥാടകന്‍ എന്ന് അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ബ്ളസിറ്റ് സുവിശേഷത്തിനായി തന്റെ ജീവിതത്തിന്റെ ഭൂരിപക്ഷം ഭാഗവും സമര്‍പ്പിക്കപ്പെട്ടു. ദി ക്രോസ് എന്ന പേരില്‍ പുസ്തകം രചിച്ചിട്ടുണ്ട്.

15-ാം വയസില്‍ ആര്‍തര്‍ പ്രസംഗിക്കാന്‍ തുടങ്ങി. 20-മത്തെ വയസ്സില്‍ സഭാ ശുശ്രൂഷകനായി. 29-മത്തെ വയസ്സില്‍ യേശുവിനെ ലോകവുമായി പങ്കുവെയ്ക്കാനായി നടത്തം ആരംഭിച്ചു.

1969-ല്‍ ക്രിസ്മസ് ദിനത്തില്‍ യു.എസിലെ ഹോളീവുഡിലെ സിഎയില്‍നിന്നും പുറപ്പെട്ടു. 56 വര്‍ഷം കുരിശു ചുമന്നുകൊണ്ട് ലോകമെമ്പാടുമുള്ള തന്റെ 294 രാജ്യങ്ങളില്‍ സഹധര്‍മ്മിണി ഡെനിസ് ഇര്‍ജയുമുണ്ടായിരുന്നു. ഇപ്പോള്‍ ഡെനിസ് ബ്ളെസിറ്റ് ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെ മേല്‍നോട്ടം വഹിക്കുന്നു.

കുരിശു മതിലില്‍നിന്നു ആളുകളുടെ മനസ്സിലേക്കും ഹൃദയങ്ങളിലേക്കും എത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യം. അവിടെ അവര്‍ക്ക് അതിന്റെ സന്ദേശം മനസ്സിലാക്കാനും അനുഭവിക്കാനും കഴിയും. ആര്‍തര്‍ തന്റെ വിടവാങ്ങല്‍ സന്ദേശത്തില്‍ കുറിക്കുന്നു.

ആര്‍തര്‍-ഡെനിസ് ദമ്പതികള്‍ക്ക് 7 മക്കളും 12 പേരക്കുട്ടികളും ഉണ്ട്. മരണത്തിനു മുമ്പ് ബ്ളെസിറ്റ് അവസാനമായി പങ്കുവച്ച സുവിശേഷ സന്ദേശം “മരണം നമ്മെ ദൈവവുമായി മുഖാമുഖം കൊണ്ടുവരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം.

യേശുവിനെ നിങ്ങളുടെ രക്ഷകനായി സ്വീകരിക്കാനുള്ള എന്റെ അവസാന വിളി ഇതാ….. അവന്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.

ലളിതമാണ്.. ഇപ്പോള്‍ അവനെ സ്വീകരിക്കുക എന്നാണ് മാത്രമല്ല തന്റെ ബഹുമാനാര്‍ത്ഥം ശവസംസ്ക്കാര ചടങ്ങുകളോ അനുസ്മരണ പരിപാടികളോ ഉണ്ടാകരുതെന്നും പകരം പുറത്തു പോയി ഒരു ആത്മാവിനെക്കൂടി രക്ഷയിലേക്ക് നയിക്കാന്‍ അദ്ദേഹം സഹപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.