ചൈനയിലും തായ്വാനിലും മനുഷ്യ മാംസ കച്ചവടമെന്ന് റിപ്പോര്‍ട്ട്

Breaking News Global

ചൈനയിലും തായ്വാനിലും മനുഷ്യ മാംസ കച്ചവടമെന്ന് റിപ്പോര്‍ട്ട്
ചൈനയിലും തായ്വാനിലും ചിലയിടങ്ങളില്‍ ഇനിയും മനുഷ്യമാംസ കച്ചവടം അവശേഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

ഇതിനെ സാധൂകരിക്കുന്നു എന്നവകാശപ്പെട്ടുകൊണ്ടുള്ള ചിത്രങ്ങള്‍ സഹിതം സ്നോപസ് ഡോട്കോം എന്ന സൈറ്റ് പുറത്തുവിട്ട വാര്‍ത്ത നിഷേധിക്കാന്‍ ഇരു രാജ്യങ്ങളും ഇതുവരെ മുന്നോട്ടു വന്നില്ല എന്നതും ശ്രദ്ധേയമാണ്.

 

മനുഷ്യ മാംസം ഭക്ഷിക്കുന്ന മനുഷ്യര്‍ ചിത്രങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ഈ ചിത്രങ്ങളുടെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ല. ചൈനയും തായ്വാനും മനുഷ്യ മാംസത്തിന്റെ കച്ചവട കേന്ദ്രങ്ങളാണെന്നും ചൈനയിലെ ടിയോങ്ങകോട്ട് എന്ന സ്ഥലത്ത് മനുഷ്യ മാംസം വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന ബോര്‍ഡുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

കടകളില്‍ കന്നുകാലികളുടെ മാംസം കെട്ടി തൂക്കിയിട്ടിരിക്കുന്നതുപോലെ മനുഷ്യന്റെ തുടഭാഗം, നെഞ്ചുഭാഗം എന്നിവ കെട്ടി തൂക്കിയിട്ടിരിക്കുന്ന ഫോട്ടോകളാണ് പ്രചരിക്കുന്നത്.

 
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസം മുതലാണ് ഇത്തരം വാര്‍ത്തകള്‍ പ്രത്യക്ഷമായത്. മനുഷ്യമാംസം വില്‍പ്പന ചെയ്തതുമായി ബന്ധപ്പെട്ട് ചില കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തതായി സ്ഥിരീകരണമുണ്ട്. ചെറിയ പെണ്‍കുട്ടികളുടെയും നവജാത ശിശുക്കളുടെയും മാംസത്തിനാണ് കൂടുതല്‍ ആവശ്യക്കാര്‍ ‍.

 

നവജാത ശിശുക്കളുടെ മാംസത്തിന് 50 മുതല്‍ 70 ഡോളര്‍ വരെ വിലനല്‍കി ചൈനയിലെ ആശുപത്രികളില്‍നിന്നു മനുഷ്യ മാസം ശേഖരിക്കുന്ന സംഘങ്ങള്‍തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വാര്‍ത്ത.

 

ഇത്തരം ശവശരീരങ്ങള്‍ ഗ്രില്ലു ചെയ്താണ് തായ്വാനിലെ നരഭോജികള്‍ ഭക്ഷിക്കുന്നത്. 2011-ലും, 2012-ലും 12 ചൈനക്കാരെ മനുഷ്യമാസം വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കോടതി ശിക്ഷിച്ചിട്ടുള്ളതായി ചൈന ടൈംസ് പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

Leave a Reply

Your email address will not be published.