യേശുവിന്റെ അന്ത്യ അത്താഴ മുറിയിലെ ഒളിഞ്ഞിരിക്കുന്ന ചുവര്‍ ലിഖിതങ്ങള്‍ തിരിച്ചറിഞ്ഞു

യേശുവിന്റെ അന്ത്യ അത്താഴ മുറിയിലെ ഒളിഞ്ഞിരിക്കുന്ന ചുവര്‍ ലിഖിതങ്ങള്‍ തിരിച്ചറിഞ്ഞു

Asia Breaking News Europe

യേശുവിന്റെ അന്ത്യ അത്താഴ മുറിയിലെ ഒളിഞ്ഞിരിക്കുന്ന ചുവര്‍ ലിഖിതങ്ങള്‍ തിരിച്ചറിഞ്ഞു

യെരുശലേം: യേശുക്രിസ്തു തന്റെ ക്രൂശീകരണത്തിനും പുനരുത്ഥാനത്തിനും മുമ്പ് ശിഷ്യന്മാരോടൊപ്പം ഭക്ഷിച്ചു പാനം ചെയ്ത അന്ത്യ അത്താഴത്തിന്റെ സ്ഥലമാണിതെന്നു വളരെക്കാലമായി വിശ്വസിക്കപ്പെടുന്ന യെരുശലേമിലെ സെനാക്കിളിനുള്ളില്‍ ഗവേഷകരും പുരാവസ്തു ഗവേഷകരും അടങ്ങുന്ന ഒരു സംഘം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലിഖിതങ്ങളുടെ പരമ്പര തന്നെ കണ്ടെത്തിയിരിക്കുകയാണ്.

ഓസ്ട്രിയന്‍ അക്കാദമി ഓഫ് സയന്‍സിലെയും (ഒഎഎസ്) യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയിലെയും (ഐഎഎ) ഗവേഷകര്‍ യെരുശലേമിലെ സീയോന്‍ പര്‍വ്വതത്തില്‍ സ്ഥിതിചെയ്യുന്ന ദി റൂം ഓഫ് ദി ലാസ്റ്റ് സപ്പറില്‍നിന്ന് പുരാതന ഗ്രാഫിറ്റ എന്നു ലേബല്‍ ചെയ്യാവുന്ന 40 ഓളം ഘടകങ്ങള്‍ കണ്ടെത്തി.

ലാബര്‍ അനൂസില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍: മുറിയുടെ ചുമരുകളില്‍ 30 ലിഖിതങ്ങളും 9 ഡ്രോയിംഗുകളും ആയി തരംതിരിച്ചിരിക്കുന്നു.

സെനാകുലത്തിന്റെ പുരാതന മതിലുകള്‍, ജീര്‍ണ്ണിച്ച പ്രതലങ്ങള്‍, മോശം പ്രകാശം എന്നിവ മുമ്പ് ഗവേഷകര്‍ക്ക് അതിന്റെ ചരിത്രം പഠിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാല്‍ സമീപകാല സാങ്കേതിക പുരോഗതിയോടെ അത് മാറി.

നിലത്തുകൂടി തുളച്ചുകയറുന്ന റഡാര്‍ ലേസര്‍ അളക്കല്‍, ലേസര്‍ സ്കാനിംഗ്, നൂതന ഫോട്ടോഗ്രിഫ് സാങ്കേതിക വിദ്യ എന്നിവ ഉപയോഗിച്ച് ലാസ്റ്റ് സപ്പര്‍ മുറിയുടെ എല്ലാ കോണുകളിലും എത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.

പുരാതന കല്ലുകള്‍ക്കുള്ളില്‍ തുളച്ചു കയറാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. പുരാവസ്തു ഗവേഷകനായ അമിത് റീം പറഞ്ഞു. മുമ്പ് ചുവരുകളിലെ പഴയ കലാസൃഷ്ടികള്‍ കണ്ടെത്താനും മത ചിഹ്നങ്ങള്‍ മനസ്സിലാക്കാനും ഈ സാങ്കേതിക വിദ്യ സഹായിക്കുന്നു.

പല പ്രമുഖര്‍ അവരുടെ മാതൃഭാഷകളില്‍ ആശംസാ സന്ദേശങ്ങള്‍ കുറിച്ചിരുന്നതും ഒക്കെയാണ് ലിഖിതത്തില്‍ സൂചിപ്പിക്കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.