അബ്രഹാം ഉടമ്പടികളില്‍ ചേരാന്‍ കൂടുതല്‍ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി റൂബിയോ

അബ്രഹാം ഉടമ്പടികളില്‍ ചേരാന്‍ കൂടുതല്‍ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി റൂബിയോ

Breaking News Global USA

അബ്രഹാം ഉടമ്പടികളില്‍ ചേരാന്‍ കൂടുതല്‍ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി റൂബിയോ

യിസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റുകളും, യിസ്രായേലും ബഹ്റൈനും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകുന്നതിലേക്ക് നയിച്ച യു.എസ്. മദ്ധ്യസ്ഥതയിലുള്ള അബ്രഹാം ഉടമ്പടികള്‍ വിപുലീകരിക്കുന്നത് കാണാന്‍ മിഡില്‍ ഈസ്റ്റ് നേതാക്കള്‍ക്ക് ശക്തമായ ആഗ്രഹം ഉണ്ടെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.

2023 ഒക്ടോബര്‍ 7-ന് യിസ്രായേലില്‍ ഇറാന്‍ പിന്തുണയുള്ള ഹമാസ് നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം “ചില തരത്തില്‍ അത് (കരാറുകളുടെ വികാസം) സംഭവിക്കുന്നത് തടയാനുള്ള ശ്രമമായിരുന്നു”. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റൂബിയോ. ഈ ഗ്രഹത്തിലെ ഒരു രാഷ്ട്രവും ഭരണകൂടവും ഇറാനേക്കാള്‍ ഇത്രയധികം പരിഭ്രാന്തരും അബ്രഹാം ഉടമ്പടി വിരുദ്ധ വികാസവും അനുഭവിക്കുന്നില്ല എന്നു ഞാന്‍ കരുതുന്നു. അതുകൊണ്ടാണ് ഒക്ടോബര്‍ 7-ന് ഹമാസിനെക്കൊണ്ട് ചെയ്യിപ്പിക്കുന്നതില്‍ അവര്‍ പങ്കാളികളായത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാസയിലെ യുദ്ധം അവസാനിച്ചതിനുശേഷം അബ്രഹാം ഉടമ്പടികളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന നിരവധി രാജ്യങ്ങള്‍ അവിടെയുണ്ട് എന്നും അവരുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ കണക്കിലെടുക്കുന്നുവെന്നും യിസ്രായേലിനു തോന്നിപ്പിക്കുന്നു എന്നു റൂബിയോ വെളിപ്പെടുത്തി.

അബ്രഹാം ഉടമ്പടിയില്‍ ചേരാന്‍ തയ്യാറുള്ള രാജ്യങ്ങളുടെ പേര് പറയാന്‍ അദ്ദേഹം വിസമ്മതിച്ചു. ആഫ്രിക്ക ഉള്‍പ്പെടെയുള്ള മേഖലയില്‍നിന്ന് കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ടുവന്ന് ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്നു. ഏതിനാല്‍ ഇത് നമുക്ക് കെട്ടിപ്പെടുക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ കരുതുന്നു.

എനിക്ക് ഇത് ഈ സമൂഹത്തിന്റെ മികച്ച വികസനങ്ങളില്‍ ഒന്നായിരിക്കും എന്ന് മാത്രം പറയുന്നു. 2020 സെപ്റ്റംബര്‍ 15-ന് യിസ്രായേലും യു.എസും തമ്മിലും യിസ്രായേലും ബഹ്റൈനും തമ്മിലും ഒപ്പുവെച്ച സാധാരണ വല്‍ക്കരണത്തെക്കുറിച്ചുള്ള ഉഭയകക്ഷി ഉടമ്പടികളാണ് അബ്രഹാം ഉടമ്പടികള്‍.