മ്യാന്‍മറില്‍ രണ്ടു ചര്‍ച്ചുകള്‍ തകര്‍ത്തു; പാസ്റ്റര്‍ ഉള്‍പ്പെടെ 5 പേര്‍ കൊല്ലപ്പെട്ടു

മ്യാന്‍മറില്‍ രണ്ടു ചര്‍ച്ചുകള്‍ തകര്‍ത്തു; പാസ്റ്റര്‍ ഉള്‍പ്പെടെ 5 പേര്‍ കൊല്ലപ്പെട്ടു

Breaking News Global

മ്യാന്‍മറില്‍ രണ്ടു ചര്‍ച്ചുകള്‍ തകര്‍ത്തു; പാസ്റ്റര്‍ ഉള്‍പ്പെടെ 5 പേര്‍ കൊല്ലപ്പെട്ടു

യങ്കൂണ്‍ ‍: മ്യാന്‍മറില്‍ കാരെന്‍ ഗോത്രവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന രണ്ടു ഗ്രാമങ്ങളിലേക്ക് മ്യാന്‍മര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു.

രണ്ടു ചര്‍ച്ചുകളും തകര്‍ക്കപ്പെട്ടു. വ്യാഴാഴ്ചയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് പാസ്റ്ററും കത്തോലിക്കാ ഡീക്കനും അല്‍മായനും കൊല്ലപ്പെട്ടു.

മുട്രോ ജില്ലയിലെ ലേവഹി ഗ്രാമത്തില്‍ നാവോലാ ക്ളെര്‍ ‍, മകള്‍ നവോറെനയും ബാപ്റ്റിസ്റ്റ് പാസ്റ്റര്‍ റവ. സോചോ അയി, കത്തോലിക്കാ ഡീക്കന്‍ ‍, മറ്റൊരാള്‍ എന്നിവരാണ് മരിച്ചത്.

തായ്ലന്റ് അതിര്‍ത്തിയിലുള്ള കിഴക്കന്‍ മ്യാന്‍മറിലാണ് കാരെന്‍ വിഭാഗക്കാര്‍ വസിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.