തെലുങ്കാനയില്‍ വിശ്വാസികളെ മര്‍ദ്ദിച്ചു, ആരാധനാ ഹാളിനു തീവെച്ചു

Breaking News India

തെലുങ്കാനയില്‍ വിശ്വാസികളെ മര്‍ദ്ദിച്ചു, ആരാധനാ ഹാളിനു തീവെച്ചു
നിസ്സാമാബാദ്: തെലുങ്കാനയില്‍ സ്വതന്ത്ര പെന്തക്കോസ്തു സഭയുടെ ആരാധനാ ഹാളില്‍ ഹിന്ദു മതമൗലിക വാദികള്‍ വിശ്വാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ആരാധനാ ഹാള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.

 

മാര്‍ച്ച് 18-ന് വെള്ളിയാഴ്ച രാത്രിയില്‍ നിസ്സാമാബാദിലെ ഗോപാനപ്പള്ളിയില്‍ പാസ്റ്റര്‍ നിതിന്‍ കുമാര്‍ ശുശ്രൂഷിക്കുന്ന സ്വതന്ത്ര പെന്തക്കോസ്ത് സഭയുടെ പ്രാര്‍ത്ഥനായോഗം നടക്കുകയായിരുന്നു. ഈ സമയം 40-ഓളം പേരടങ്ങുന്ന തദ്ദേശവാസികളായ ഹിന്ദു സംഘടനാ പ്രാവര്‍ത്തകരെത്തി പാസ്റ്ററേയും വിശ്വാസികളേയും മര്‍ദ്ദിച്ചു.

 

6 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 4 വയസുകാരി നിര്‍മ്മലയും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ പാസ്റ്ററുടെ കൈവശമുണ്ടായിരുന്ന ബൈബിള്‍ പിടിച്ചുവാങ്ങി വലിച്ചുകീറി. തുടര്‍ന്ന് ആരാധനാഹാള്‍ തീവെച്ചു നശിപ്പിച്ചു. താല്‍ക്കാലിക ഷെഡ്ഡായിരുന്നു ആരാധനയ്ക്കായി ഉപയോഗിച്ചിരുന്നത്. ഇത് പൂര്‍ണ്ണമായും അഗിനിക്കിരയായി.

 

പരിക്കേറ്റ 6 പേരേയും മറ്റു വിശ്വാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മതപരിവര്‍ത്തനം നടക്കുന്നെന്നും ആരാധനാഹാള്‍ പണിയാനുള്ള അംഗീകാരം ഇല്ലെന്നും ആരോപിച്ചായിരുന്നു ആക്രമണമെന്ന് പാസ്റ്റര്‍ നിതിന്‍ കുമാര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.