ക്രിസ്ത്യാനികള്‍ക്ക് പൈതൃക സ്വത്തിലും ദത്തെടുക്കലിലും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാന്‍ യോര്‍ദ്ദാന്‍ സര്‍ക്കാര്‍

ക്രിസ്ത്യാനികള്‍ക്ക് പൈതൃക സ്വത്തിലും ദത്തെടുക്കലിലും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാന്‍ യോര്‍ദ്ദാന്‍ സര്‍ക്കാര്‍

Asia Breaking News West Asia

ക്രിസ്ത്യാനികള്‍ക്ക് പൈതൃക സ്വത്തിലും ദത്തെടുക്കലിലും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാന്‍ യോര്‍ദ്ദാന്‍ സര്‍ക്കാര്‍

രാജ്യത്തെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് അനന്തരാവകാശ ക്രമീകരണങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതും ക്രിസ്ത്യന്‍ സമൂഹത്തിനുള്ളില്‍ ആദ്യമായി കുട്ടികളെ നിയമപരമായി ദത്തെടുക്കല്‍ അനുവദിക്കുന്നതുമായ നിര്‍ദ്ദിഷ്ട നിയമ മാറ്റങ്ങള്‍ക്ക് യോര്‍ദ്ദാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി.

മന്ത്രിസഭ അംഗീകരിച്ചതും ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണയ്ക്കായി കാത്തിരിക്കുന്നതുമായ ഈ ഭേദഗതികള്‍ സഭാ വില്‍പ്പത്രങ്ങള്‍ വഴി ക്രിസ്ത്യാനികള്‍ക്ക് അനന്തരാവകാശ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമാക്കും.

നിലവിലെ ചട്ടങ്ങളില്‍ അനന്തരാവകാശം പൊതുവേ ഇസ്ളാമിക ശരിയത്ത് നിയന്ത്രണങ്ങള്‍ അനുസരിച്ചാണ് നിയന്ത്രിക്കുന്നത്. ഇതിനര്‍ത്ഥം പുരുഷ അവകാശികള്‍ക്ക് സാധാരണയായി സ്ത്രീ ബന്ധുക്കളേക്കാള്‍ വലിയ വിഹിതം ലഭിക്കുന്നു എന്നാണ്.

കൂടാതെ ഒരു കുടുംബത്തില്‍ പെണ്‍മക്കള്‍ മാത്രമുള്ളപ്പോള്‍ സ്വത്തിന്റെ ഒരു ഭാഗം അടുത്ത കുടുംബത്തിനു പുറത്തുള്ള ഒരു പുരുഷ ബന്ധുവിന് അനുവദിക്കാം.

നിര്‍ദ്ദിഷ്ട പരിഷ്ക്കാരങ്ങള്‍ നിയമമായി മാറിയാല്‍ നിയമപരമായി അംഗീകൃത വില്‍പ്പത്രം തയ്യാറാക്കുന്ന ക്രിസ്ത്യാനികള്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് അവരുടെ സ്വത്തുക്കള്‍ വിതരണം ചെയ്യാന്‍ കഴിയും.

ക്രിസ്ത്യന്‍ നേതാക്കള്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വലിയ തോതില്‍ സ്വാഗതം ചെയ്തു. യോര്‍ദ്ദാനിലെ സുവിശേഷ വിഹിത സഭകളുടെ തലവനായ വിരമിച്ച മേജര്‍ ജനറല്‍ ഇമാദ്മായെ ഈ മാറ്റങ്ങളെ ഒരു നല്ല ചുവടുവയ്പ്പായി വിശേഷിപ്പിച്ചു.

വില്‍പ്പത്രങ്ങളുടെ അംഗീകാരവും ദത്തെടുക്കലും നിരവധി കുടുംബങ്ങള്‍ക്ക് പ്രയോജനകരവും ക്രിസ്ത്യന്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.