യുദ്ധം തുടരുമ്പോഴും യുക്രൈനില്‍ സുവിശേഷ വിഹിത സഭകള്‍ വളരുന്നു

യുദ്ധം തുടരുമ്പോഴും യുക്രൈനില്‍ സുവിശേഷ വിഹിത സഭകള്‍ വളരുന്നു

Asia Breaking News Top News

യുദ്ധം തുടരുമ്പോഴും യുക്രൈനില്‍ സുവിശേഷ വിഹിത സഭകള്‍ വളരുന്നു

ക്വീവ്: 2022 ഫെബ്രുവരിയില്‍ റഷ്യയുടെ അധിനിവേശം ആരംഭിച്ചതിനുശേഷം യുക്രൈനില്‍ നൂറിലധികം പുതിയ സുവിശേഷ വിഹിത സഭകള്‍ തുറന്നതായും ആയിരക്കണക്കിനു ആളുകള്‍ സ്നാനം ഏറ്റതായും സഭാ നേതാക്കള്‍ പറയുന്നു.

തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഇടയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നൂറ്റി ആറ് പുതിയ ചര്‍ച്ചുകള്‍ ആരംഭിച്ചു. 13,000 ത്തിലധികം ആളുകള്‍ സ്നാനമേറ്റു.

രണ്ടായിരത്തിലധികം സഭകളെ പ്രതിനിധീകരിക്കുന്ന യുക്രൈന്റെ പാസ്റ്ററും വൈസ് പ്രസിഡന്റുമായ ഇഗോര്‍ ബന്ദുറ പറഞ്ഞു.

യുദ്ധത്തിനു മുമ്പുള്ളതിനേക്കാള്‍ വളരെ കൂടുതലാണ് ഇത്. സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന സൈനികരില്‍ വര്‍ദ്ധിച്ചു വരുന്ന താല്‍പ്പര്യം നിരവധി ചാപ്ളെയ്ന്‍മാരെ എഴുന്നേല്‍പ്പിച്ചു.

ഏകദേശം 100 മുഴുവന്‍ സമയ സുവിശേഷ ചാപ്ളെയ്നുകള്‍ ഉള്‍പ്പെടെ 2000 പ്രൊട്ടസ്റ്റന്റ് ചാപ്ളൈനുകളെ യുദ്ധ ബാധിത പ്രദേശങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.