മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിനിടയിലും പള്ളികള്‍ തുറന്നിരിക്കണമെന്ന് ബഹ്റൈന്‍ കിരീടാവകാശി.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിനിടയിലും പള്ളികള്‍ തുറന്നിരിക്കണമെന്ന് ബഹ്റൈന്‍ കിരീടാവകാശി.

Breaking News Middle East West Asia

മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിനിടയിലും പള്ളികള്‍ തുറന്നിരിക്കണമെന്ന് ബഹ്റൈന്‍ കിരീടാവകാശി.

മനാമ: ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കിടയിലും രാജ്യത്തുടനീളമുള്ള ക്രിസ്ത്യന്‍ പള്ളികള്‍ തുറന്നിരിക്കണമെന്ന് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സാല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ആവശ്യപ്പെട്ടു.

മനാമയിലെ യു.എസ് ഫിഫ്ത് ഫ്ലീറ്റ് ആസ്ഥാനം ലക്ഷ്യമിട്ട് ഇറാനിയന്‍ മിസൈലുകളും ഡ്രോണ്‍ ആക്രമണങ്ങളും നടന്നതോടെ ബഹ്റൈന്‍ യുദ്ധത്തില്‍ ഒരു മുന്നണിയായി മാറിയിരിക്കുന്നു. കത്തോലിക്കാ സമൂഹത്തോടുള്ള പിന്തുണ അറിയിക്കാന്‍ അവാലിയിലെ കത്തീഡ്രല്‍ ഓഫ് ഔര്‍ ലേഡി ഓഫ് അറേബ്യ സന്ദര്‍ശിച്ചതിനുശേഷമാണ് രാജകുമാരന്‍ പ്രസ്താവിച്ചത്.

വടക്കന്‍ അറേബ്യയിലെ വികാരി അപ്പോസ്തോലിക് ബിഷപ് ആല്‍ ഡോ. ബെരാള്‍ഡി ഒ.എസ്.എസ്. ടി. ഇതു സംബന്ധിച്ച് പ്രതികരിച്ചു.

വിശ്വാസികളുടെ ആത്മീയ പിന്തുണയ്ക്കായി പള്ളികള്‍ തുറന്നിടാന്‍ കിരീടാവകാശി ആവശ്യപ്പെട്ടിട്ടുണ്ട്. പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയുടെ അജെന്‍സിയ ഫൈഡ്സ് റിപ്പോര്‍ട്ട് ചെയ്തത്: അവിടത്തെ രാജാവിന്റെ നേതൃത്വത്തില്‍ രാജ്യം തുടര്‍ച്ചയായി നല്‍കുന്ന പിന്തുണ ക്രിസ്ത്യന്‍ മത നേതാക്കള്‍ക്കിടയില്‍ വലിയ വിലമതിപ്പ് സൃഷ്ടിച്ചിട്ടുണ്ട് എന്നാണ്.

ആളുകളെ അവരുടെ വിശ്വാസം സ്വതന്ത്രമായി ആചരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന രാജ്യം നല്‍കുന്നതും സംരക്ഷിക്കുന്നതുമായ സുരക്ഷിതവും ഭദ്രവുമായ അന്തരീക്ഷത്തെയും അവര്‍ പ്രശംസിച്ചു.

അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പേര്‍ഷ്യന്‍ ഗള്‍ഫില്‍ സ്ഥിതി ചെയ്യുന്ന 1.6 ദശലക്ഷം ജനസംഖ്യയുള്ള ഈ രാജ്യത്ത് 12 ശതമാനം ക്രിസ്ത്യാനികളാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.