ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെ 37 സഹായ ഗ്രൂപ്പുകളെ യിസ്രായേല്‍ നിരോധിച്ചു

ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെ 37 സഹായ ഗ്രൂപ്പുകളെ യിസ്രായേല്‍ നിരോധിച്ചു

Asia Breaking News

ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെ 37 സഹായ ഗ്രൂപ്പുകളെ യിസ്രായേല്‍ നിരോധിച്ചു

ഗാസയിലും വെസ്റ്റ് ബാങ്കിലും സഹായ സന്നദ്ധ ഗ്രൂപ്പുകളായ 37 എന്‍ജിഒ സംഘടനകളെ യിസ്രായേല്‍ നിരോധിച്ചു.

അന്താരാഷ്ട്ര സര്‍ക്കാരിതര സംഘടനകള്‍ക്കായി പുതിയ രജിസ്ട്രേഷന്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതായി യിസ്രായേല്‍ ചൊവ്വാഴ്ച അറിയിച്ചു.

ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച ആവശ്യകതകള്‍ പഠിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് നിലവിലെ സംഘടനകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയത്.

മാര്‍ച്ച് 1-ന് പാസ്സാക്കിയ സര്‍ക്കാര്‍ പ്രമേയേ പ്രകാരം സംഘടനയുടെ ലൈസന്‍സുകള്‍ ജനുവരി 1-ന് കാലഹരണപ്പെട്ടുവെന്ന് ഡയസ്പോറകാര്യ മന്ത്രാലയം അറിയിച്ചു.

ഈ തീരുമാനത്താല്‍ ബാധിക്കപ്പെട്ട യിസ്രായേല്‍ ആസ്ഥാനമായുള്ള എന്‍ജിഒമാര്‍ മാര്‍ച്ച് 1-നകം പ്രവര്‍ത്തനം നിര്‍ത്തി രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു. എന്നിരുന്നാലും അപ്പീലുകള്‍ സാദ്ധ്യമാണ്.

ചില എന്‍ജിഒ ജീവനക്കാരെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നുള്ള സുരക്ഷാ വിലയിരുത്തലുകളെ തുടര്‍ന്നാണ് നടപടികള്‍ സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

ഒക്ടോബര്‍ 10-ന് വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം 37 സംഘടനകളും ഗാസ്സയ്ക്കു സഹായം നല്‍കിയിട്ടില്ലെന്നും വെടിനിര്‍ത്തലിനു മുമ്പുള്ള അവരുടെ സംയോജിത സംഘടന മൊത്തം സഹായത്തിന്റെ ഏകദേശം 1 ശതമാനം ആണെന്നും ചൂണ്ടിക്കാട്ടി.

20-ലധികം അംഗീകൃത സംഘടനകള്‍ സഹായം നല്‍കുന്നത് തുടരുന്നുണ്ടെന്നും ഹമാസ് മാനുഷിക സഹായം ചൂഷണം ചെയ്യുന്നത് തടയുന്നതിനുമാണ് രജിസ്ട്രേഷന്‍ പ്രക്രീയ ലക്ഷ്യമിടുന്നതെന്നും യിസ്രായേല്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.