ബ്രെയിന്‍ ഇംപ്ളാന്റുകള്‍ വരുന്നു: ഡിജിറ്റല്‍ തടവറയിലേക്കുള്ള ഒരു ചുവടുവെയ്പെന്ന് വിലയിരുത്തല്‍

ബ്രെയിന്‍ ഇംപ്ളാന്റുകള്‍ വരുന്നു: ഡിജിറ്റല്‍ തടവറയിലേക്കുള്ള ഒരു ചുവടുവെയ്പെന്ന് വിലയിരുത്തല്‍

Breaking News Health

ബ്രെയിന്‍ ഇംപ്ളാന്റുകള്‍ വരുന്നു: ഡിജിറ്റല്‍ തടവറയിലേക്കുള്ള ഒരു ചുവടുവെയ്പെന്ന് വിലയിരുത്തല്‍

ഇന്ന് ലോകത്തെ ജനസംഖ്യയുടെ വലിയൊരു ഭാഗം മിക്കപ്പോഴും അവരുടെ ഫോണുകളിലോ കമ്പ്യൂട്ടറുകളിലോ ആണ് ജീവിതം നയിക്കുന്നത്.

എന്നാല്‍ നിങ്ങളുടെ തലച്ചോര്‍ 24 മണിക്കൂറും ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചുള്ള ഒരു പ്രത്യേക ലോകത്ത് വസിക്കും എന്നു ചിന്തിക്കുന്നുണ്ടോ? അതും കൂടി യാഥാര്‍ത്ഥ്യമാക്കുകയാണെന്ന് ടെക് ന്യൂസുകള്‍ സ്ഥിരീകരിക്കുന്നു.

താമസിയാതെ ഇംപ്ളാന്റ് ചെയ്യാവുന്ന ബ്രെയിന്‍-കമ്പ്യൂട്ടര്‍ ഇന്റര്‍ ഫേസുകള്‍ ആ ആളുകളെ എല്ലായ്പ്പോഴും അവരുടെ ഉപകരണങ്ങളുമായി ബന്ധം നിലനിര്‍ത്തിയുള്ള പ്രവര്‍ത്തനമാകും സംഭവിക്കുന്നത്.

ചിന്തിച്ചുകൊണ്ട് ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന ബ്രെയിന്‍ ഇംപ്ളാന്റാണ് വികസിപ്പിക്കുന്നത്.

ഇതിനായി ആപ്പിള്‍ സിങ്ക്രണ്‍ എന്നറിയപ്പെടുന്ന ഒരു നിഴല്‍ സാങ്കേതിക കമ്പനിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നാണ് വാര്‍ത്തകള്‍.

ചിന്തകള്‍ മാത്രമുപയോഗിച്ച് ഒരു ഐഫോണോ മാക്ബുക്കോ നിയന്ത്രിക്കുന്നത് സങ്കല്‍പ്പിക്കുക. അത് അപ്രയോഗികമായി തോന്നിയേക്കാം.

പക്ഷെ ആപ്പിളിന്റെ ഏറ്റവും പുതിയ പങ്കാളിത്തം സൂചിപ്പിക്കുന്നത് അത് നമ്മള്‍ വിചാരിക്കുന്നതിലും അടുത്തായിരിക്കുമെന്നാണ് .

ന്യൂറോ ടെക്നോളജി സ്ഥാപനമായ സിങ്ക്രോണുമായി സഹകരിച്ച് ടൈപ്പിംഗ്, സ്വൈപ്പിംഗ് എന്നിവയില്ലാതെ ചിന്തിച്ചുകൊണ്ട് ഡിജിറ്റല്‍ ഉപകരണങ്ങളെ പ്രവര്‍ത്തിപ്പിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന ഒരു ബ്രെയിന്‍ ഇംപ്ളാന്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ടെക് ഭീമന്‍.

ഇതില്‍ ജെഫ് ബെസോസും ബില്‍ ഗേറ്റ്സും സിങ്ക്രണുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. സിങ്ക്രണിന്റെ ഉപകരണം അത് യഥാര്‍ത്ഥത്തില്‍ തലച്ചോറിന്റെ മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്.

സ്റ്റെന്‍ട്രോഡുകള്‍ ഉപയോഗിച്ച് തലച്ചോറിന്റെ സിഗ്നലുകള്‍ വായിക്കുകയും അവയെ ഓണ്‍ സ്ക്രീന്‍ നാവിഗേഷനിലേക്കും ഐക്കണ്‍ തിരഞ്ഞെടുപ്പിലേക്കും വിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നു.

പേശികളുടെ ചലനങ്ങളുടെ ആവശ്യമില്ലാതെതന്നെ തലച്ചോറിന്റെ പ്രവര്‍ത്തനം ഉപയോഗിച്ച് ഒരു ഡിജിറ്റല്‍ ഉപകരണം നിയന്ത്രിക്കാന്‍ ഒരു വ്യക്തിയെ ഈ സിസ്റ്റം അനുവദിക്കുന്നു.

കഴിയുന്നത്ര ആളുകള്‍ക്ക് ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ഡിസ്റ്റോപ്പിയന്‍ ഡിജിറ്റല്‍ തടവറ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നും പറയപ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.