മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് വധശിക്ഷാ നിയമം: മധ്യപ്രദേശ് സര്‍ക്കാരിനെതിരെ ക്രൈസ്തവര്‍ രംഗത്ത്
ഭോപ്പാല്‍: മതപരിവര്‍ത്തന ശിക്ഷാ നിയമം ഭേദഗതി ചെയ്യുമെന്ന മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ക്രൈസ്തവര്‍ രംഗത്ത്. തീരുമാനം ഭരണഘടനാ ലംഘനമാണെന്ന് ക്രൈസ്തവ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
വനിതാ ദിനത്തോടനുബന്ധിച്ച് ഭോപ്പാലിലെ ഒരു ചടങ്ങില്‍ മദ്ധ്യപ്രേദേശ് മുഖ്യമന്ത്രി മോഹന്‍ യാദവാണ് മദ്ധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തില്‍ വധശിക്ഷ നല്‍കുന്ന നിയമം ഏര്‍പ്പെടുത്തുമെന്നും നിയമവിരുദ്ധരെ മതേതര സര്‍ക്കാര്‍ വെറുതേ വിടില്ലെന്നും വ്യക്തമാക്കിയിരുന്നു.
സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെതിരെ ഈശോ വൈദികനും സമാധാന പ്രവര്‍ത്തകനുമായ ഫാ. സെഡ്രി പ്രസാദ് പ്രതികരിച്ചു. ഫാസിസം രാജ്യത്തെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കൊണ്ടുവരുന്നു എന്നതിന്റെ തെളിവാണിതെന്നും ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ ധ്രുവീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്ധ്യപ്രദേശിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ സാന്നിദ്ധ്യവും പ്രവര്‍ത്തനവും തടയാന്‍ വ്യക്തമായ രാഷ്ട്രീയ തന്ത്രത്തിന്റെ ധിക്കാരപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടേതെന്ന് കത്തോലിക്കാ കോളമിസ്റ്റും സാമൂഹിക പ്രവര്‍ത്തകനുമായ ജോയ് ജോണ്‍ ദയാല്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ 89 ദശലക്ഷം ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ പകുതിയില്‍ താഴെമാത്രമാണ് ക്രൈസ്തവര്‍. മതപരിവര്‍ത്തന വിരുദ്ധ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും പൊതു സമൂഹം ഇതിനെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പരഞ്ഞു.
മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന പ്രഖ്യാപനം ഹിന്ദു ദേശീയ വാദികളെ ഉത്തേജിപ്പിക്കാനും വെറുപ്പിക്കാനുമുള്ള പ്രചാരം മാത്രമേ ഉള്ളുവെന്നും യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോഴ്സ് കാത്തലിക് കോ-ഓര്‍ഡിനേറ്റര്‍ മൈക്കിള്‍ പറഞ്ഞു.

