അടിച്ചമര്‍ത്തപ്പെട്ട ക്രിസ്ത്യന്‍ സമൂഹത്തെ പിന്തുണയ്ക്കുന്ന രണ്ട് സംഘടനകളെ ഭീകരവാദികളാക്കി സര്‍ക്കാര്‍

അടിച്ചമര്‍ത്തപ്പെട്ട ക്രിസ്ത്യന്‍ സമൂഹത്തെ പിന്തുണയ്ക്കുന്ന രണ്ട് സംഘടനകളെ ഭീകരവാദികളാക്കി സര്‍ക്കാര്‍

Asia Breaking News Global

വിയറ്റ്നാം: അടിച്ചമര്‍ത്തപ്പെട്ട ക്രിസ്ത്യന്‍ സമൂഹത്തെ പിന്തുണയ്ക്കുന്ന രണ്ട് സംഘടനകളെ ഭീകരവാദികളാക്കി സര്‍ക്കാര്‍

ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ വിയറ്റ്നാമില്‍ അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവ സമൂഹത്തെ പിന്തുണയ്ക്കുന്ന രണ്ട് മനുഷ്യാവകാശ ഗ്രൂപ്പുകളെ തീവ്രവാദിസംഘടനകളാക്കി മുദ്രകുത്തി ഭരണകൂടം രണ്ടരലക്ഷത്തോളം വരുന്ന വിയറ്റ്നാമിലെ സെന്‍ട്രല്‍ ഹൈലാന്‍ഡിലെ മോണ്ടഗ്നാര്‍ഡ് തദ്ദേശീയരായ ക്രൈസ്തവരെ സര്‍ക്കാര്‍ തലത്തില്‍പോലും വര്‍ഷങ്ങളായി അവഗണിക്കുകയാണ്.

അടിച്ചമര്‍ത്തലും ഒറ്റപ്പെടുത്തലും നേരിടുന്ന ക്രൈസ്തവ സമൂഹത്തെ സഹായിക്കുകയും പ്നിതുണയ്ക്കുകയും ചെയ്യുന്ന തായ്ലാന്‍ഡില്‍ സ്ഥാപിതമായ മോണ്ടഗ്നാര്‍ഡ് സപ്പോര്‍ട്ട് ഗ്രൂപ്പ് ഇന്റ് (എംഎസ്ജിഐ), മോണ്ടഗ്നാര്‍ഡ് സ്റ്റാന്‍ഡാര്‍ഡ് ഫോര്‍ ജസ്റ്റിസ് (എംഎസ്എഫ്ജെ) എന്നീ സംഘടനകള്‍ ഭീകരസംഘടനകളാണെന്നാണ് വിയറ്റ്നാമീസ് സ്റ്റേറ്റ് ഒരു പത്രക്കുറിപ്പില്‍ അറിയിച്ചത്.

വിയറ്റ്നാം സര്‍ക്കാര്‍ മനുഷ്യാവകാശ സംരക്ഷകരുടെ പേരുകള്‍ നല്‍കുകയും അവരുടെ വിലാസങ്ങള്‍ സ്റ്റേറ്റ് മീഡിയായില്‍ പങ്കുവെയ്ക്കുകയും ചെയ്തുകൊണ്ട് അവരുടെ ജീവന്‍ അപകടത്തിലാക്കുകയാണ്.

സുരക്ഷാ ആശങ്ക ഉണ്ടാക്കാനും നിശ്ശബ്ദരാക്കാനും ഉപദ്രവിക്കുവാനും ഭീഷണിപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണ്. സര്‍ക്കാര്‍ നിലപാടിനെപ്പറ്റി ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് നോണ്‍ പ്രോഫിറ്റിന്റെ സ്ഥാപകന്‍ മെര്‍വിന്‍ തോമസ് വിശദീകരിക്കുന്നു.

പര്‍വ്വത സമൂഹമായ ഈ ക്രൈസ്തവ സമൂഹത്തിനു സര്‍ക്കാരുമായി ഒരു നീണ്ട പോരാട്ട ചരിത്രമുണ്ട്. അവരുടെ ഉദാസീനത നയം മോണ്ടഗ്നാര്‍ഡിന്റെ ഒറ്റപ്പെടലിനും ദാരിദ്ര്യത്തിനും ഇടയാക്കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.