ജയിലിലെ അമ്മമാരെ രൂപാന്തിരപ്പെടുത്തുന്ന വിശ്വാസത്തിന്റെ സിനിമ

ജയിലിലെ അമ്മമാരെ രൂപാന്തിരപ്പെടുത്തുന്ന വിശ്വാസത്തിന്റെ സിനിമ

Breaking News USA

ജയിലിലെ അമ്മമാരെ രൂപാന്തിരപ്പെടുത്തുന്ന വിശ്വാസത്തിന്റെ സിനിമ

യുണൈറ്റഡ് സ്റ്റേറ്റിലെ പല അമ്മമാര്‍ക്കും തങ്ങളുടെ കുട്ടികളെ ഇപ്പോള്‍ കാണാന്‍ കഴിയുന്നില്ല.

അവര്‍ക്ക് ആവശ്യമായ പരിചരണമോ, പ്രോത്സാഹനമോ, ആത്മീക പ്രചോദനങ്ങളോ ലഭിക്കുന്നില്ല. കാരണം ഈ അമ്മമാര്‍ ജയിലുകളില്‍ ശിക്ഷ അനുഭവിച്ചു കഴിയുന്നവരാണ്.

2025 സെപ്റ്റംബറിലെ ബ്യുറോ ഓഫ് ജസ്റ്റിസ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് പ്രകാരം 2023 അവസാനത്തോടെ യു.എസില്‍ 980,300 സ്ത്രീകള്‍ തിരുത്തല്‍ നിരീക്ഷണത്തിലായിരുന്നു.

അതില്‍ പ്രൊബേഷനിലോ പരോളിലോ ഉള്ള സ്ത്രീകളും ജയിലിലുള്ളവരും ഉള്‍പ്പെടുന്നു. തടവിലാക്കപ്പെട്ട നിരവധി അമ്മമാരുണ്ട്. വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികള്‍ പോലും. ചിന്തിക്കാന്‍ ഇത് വളറെ ദാരുണമായ കാര്യമാണ്.

പ്രിസണേഴ്സ് ഫോര്‍ ക്രൈസ്റ്റിലെ (പിഎഫ്സി) ഡിസിപ്ളിഷിപ് ഡയറക്ടര്‍ ഡീ പീറ്റേഴ്സണ്‍ പറയുന്നു. ഈ സ്ത്രീകളിലേക്ക് എത്തിച്ചേരാന്‍ പിഎഫ്സി നൂറുകണക്കിന് ജെയില്‍ ചാപ്ളിനുകള്‍ക്ക് ബൈബിള്‍ വിഭവങ്ങള്‍ എത്തിക്കുന്നു.

പുസ്തകങ്ങള്‍, ലഘുലേഖകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, പുതിയ വിശ്വാസ സിനിമകള്‍ എന്നിവ ഉള്‍പ്പെടുന്നു. തെക്കന്‍ കാലിഫോര്‍ണിയയിലെ ചര്‍ച്ചിന്റെ പിന്തുണയോടെ ജയില്‍ തടവുകാര്‍ക്ക് ദി ഫോര്‍ജ് എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി ലഭിച്ചു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ, വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഈ സിനിമ ജീവിതത്തില്‍ കഷ്ടപ്പെടുന്ന ഒരു കൌമാരക്കാരനായ ആണ്‍കുട്ടിയെയും അവന്റെ അമ്മ പ്രാര്‍ത്ഥിക്കുമ്പോഴും ഒരു ക്രിസ്ത്യന്‍ പുരുഷന്‍ അവനെ ഉപദേശിക്കാന്‍ തുടങ്ങുമ്പോഴും സംഭവിക്കുന്ന കാര്യങ്ങളാണ് പ്രമേയം.

പ്രാര്‍ത്ഥനയുടെ ശക്തിയും മോചനവും ക്ഷമയും ഒരു പ്രധാന ആകര്‍ഷണമാണ്. പീറ്റേഴ്സണ്‍ പറയുന്നു. സിനിമ നൂറുകണക്കിനു അമ്മമാരായ തടവുകാരെ മാറി ചിന്തിപ്പിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.