ഗാസ മുഴുവന്‍ പിടിച്ചെടുക്കാനും കൈവശപ്പെടുത്താനുമുള്ള പദ്ധതിക്ക് യിസ്രായേല്‍ അംഗീകാരം നല്‍കി

ഗാസ മുഴുവന്‍ പിടിച്ചെടുക്കാനും കൈവശപ്പെടുത്താനുമുള്ള പദ്ധതിക്ക് യിസ്രായേല്‍ അംഗീകാരം നല്‍കി

Asia Breaking News Europe

ഗാസ മുഴുവന്‍ പിടിച്ചെടുക്കാനും കൈവശപ്പെടുത്താനുമുള്ള പദ്ധതിക്ക് യിസ്രായേല്‍ അംഗീകാരം നല്‍കി
ഗാസ മുനമ്പിന്റെ ബാക്കി ഭാഗങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ യിസ്രായേല്‍ ശക്തമാക്കുകയാണെന്ന് റിപ്പോര്‍ട്ട്.

പതിനായിരക്കണക്കിന് റിസര്‍വ്വ് സൈനികരെ യിസ്രായേലി സൈനിക മേധാവി വിളിച്ചുകൂട്ടിയതോടെ തിങ്കളാഴ്ച രാവിലെ കാബിനറ്റ് അംഗങ്ങള്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.

ഗാസയിലെ സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നതിനോടൊപ്പം സാധാരണക്കാരെ തെക്കന്‍ ഗാസയിലേക്ക് തള്ളിവിടുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

വരും ആഴ്ചകളില്‍ യിസ്രായേല്‍ അവിടെ ഒരു പുതിയ മാനുഷിക സഹായ പദ്ധതി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു. അതോടൊപ്പം വടക്കന്‍ ഗാസയില്‍ ഇപ്പോള്‍ കഴിയുന്ന ഹമാസ് തീവ്രവാദികള്‍ക്കെതിരെ സമഗ്രമായ രീതിയില്‍ പോരാടാനും കഴിയും.

ഈ പദ്ധതി 2024-ല്‍ത്തന്നെ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. എന്നാല്‍ ബൈഡന്‍ ഭരണകൂടവും വിവിധ ഐഡിഎഫ് അംഗങ്ങളും അന്ന് പദ്ധതിയെ എതിര്‍ത്തു.

ട്രംപ് ഭരണകൂടം വൈറ്റ് ഹൌസില്‍ തിരിച്ചു വന്നതിനാല്‍ യുദ്ധ തന്ത്രങ്ങളും മാനുഷിക സഹായങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തിരഞ്ഞെടുക്കുന്നതില്‍ യിസ്രായേലിനു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യിസ്രായേല്‍ സൈന്യം മുമ്പ് നേടിയ പ്രദേശത്തെപ്പോലെതന്നെ നിശ്ചിത സമയത്തേക്ക് നേടിയ പ്രദേശത്ത് തുടരും. നിലവില്‍ അവരുടെ 40 ശതമാനത്തിലധികമുണ്ട്.

പുതിയ വെടിനിര്‍ത്തല്‍ കരാറില്‍ ചര്‍ച്ച നടത്താന്‍ ഹമാസ് തീരുമാനിച്ചെങ്കിലും അതിര്‍ത്തിയുടെ അരികില്‍ സൈന്യത്തെ നിലനിര്‍ത്താനാണ് യിസ്രായേല്‍ ഉദ്ദേശിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.