ബന്ദി മോചനം: യിസ്രായേലിന്റെ രണ്ട് സുപ്രധാന ആവശ്യങ്ങള്‍ ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്

ബന്ദി മോചനം: യിസ്രായേലിന്റെ രണ്ട് സുപ്രധാന ആവശ്യങ്ങള്‍ ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്

Asia Breaking News Top News

ബന്ദി മോചനം: യിസ്രായേലിന്റെ രണ്ട് സുപ്രധാന ആവശ്യങ്ങള്‍ ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്

ബന്ദികളെ മോചിപ്പിക്കുന്നതിനും വെടിനിറുത്തല്‍ കരാറിനുമുള്ള ചര്‍ച്ചകളില്‍ രണ്ടു സുപ്രധാന യിസ്രായേലി ആവശ്യങ്ങള്‍ ഹമാസ് അംഗീകരിച്ചതായി ദി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തൊട്ടുപിന്നാലെ യിസ്രായേലിന്റെ മൊസാദ് ഡയറക്ടര്‍ ഡേവിഡ് ബാര്‍ണിയ ബുധനാഴ്ച ദോഹയില്‍ ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായി രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹമാസ് കരാറിന്റെ ആദ്യ ഘട്ടം നടപ്പിലാക്കാന്‍ തയ്യാറെണെന്നു പറഞ്ഞു.

ഡബ്ളിയു എസ്ജെ അനുസരിച്ച് യിസ്രായേല്‍ സൈനികരെ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാത്ത ഒരു കരാറിന് സമ്മതിക്കുമെന്ന് ഹമാസ് ആദ്യമായി ഈജിപ്റ്റില്‍നിന്നും ഖത്തറില്‍നിന്നുമുള്ള ഉദ്യോഗസ്ഥരോട് പറഞ്ഞു.

പകരം കരാറിന്റെ ഭാഗമായി ഗാസ മുനമ്പില്‍ തങ്ങാന്‍ അവരെ അനുവദിച്ചു. വെടിനിറുത്തല്‍ കാലയളവ് വരെ ഗാസയ്ക്കുള്ളില്‍ സൈന്യത്തെ നിലനിര്‍ത്തണമെന്ന് യിസ്രായേല്‍ ഇതുവരെ നിര്‍ബന്ധിച്ചു.

ഗാസ മുനമ്പിലെ ഹമാസിന്റെ ഏതെങ്കിലും അധികാരം നശിപ്പിക്കപ്പെടുന്നതിനു മുമ്പ് യുദ്ധം അവസാനിപ്പിക്കാനുള്ള ആവശ്യങ്ങള്‍ നിരസിച്ചു.

മറ്റൊരു ഇളവുമായി ഭീകര സംഘം ആദ്യമായി യുഎസ്. പൌരത്വമുള്ള ചിലര്‍ ഉള്‍പ്പെടെയുള്ള ബന്ദികളുടെ ഒരു ലിസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചു.

അത് ഒരു ഇടപാടിന്റെ ആദ്യ ഘട്ടത്തില്‍ വിടാന്‍ ഉദ്ദേശിക്കുന്നു. 60 ദിവസത്തേക്ക് വെടിനിര്‍ത്തല്‍ കരാര്‍ ആരംഭിക്കുന്നതിനുള്ള ആശയം ഇപ്പോള്‍ കക്ഷികള്‍ ചര്‍ച്ച ചെയ്യുന്നു.

ഈ കാലയളിവില്‍ യു.എസ്. പൌരന്മാര്‍ ഉള്‍പ്പെടെ 30 വരെ ബന്ദികളെ മോചിപ്പിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.