മൊസാമ്പിക്കില്‍ 21 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

മൊസാമ്പിക്കില്‍ 21 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

Africa Breaking News

മൊസാമ്പിക്കില്‍ 21 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

ആഫ്രിക്കന്‍ രാഷ്ട്രമായ മൊസാമ്പിക്കില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 21 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായി.

കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ വടക്കന്‍ മൊസാമ്പിക്കില്‍ നടന്ന ആക്രമണങ്ങളിലാണ് ക്രൈസ്തവര്‍ കൊല്ലപ്പെട്ടത്.

ഒക്ടോബര്‍ 26-ന് കാബോ ഡെല്‍ഗോഡോ പ്രവിശ്യയിലെ ചിയൂര്‍ ജില്ലയില്‍ ഒരു ക്രൈസ്തവ ആരാധനാലയവും നിരവധി വീടുകളും തീവ്രവാദികള്‍ അഗ്നിക്കിരയാക്കി.

സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഒക്ടോബര്‍ 3 മുതല്‍ 20 വരെയായി നടന്ന വിവിധ ആക്രമണങ്ങളില്‍ 20 ക്രൈസ്തവര്‍ കൊല്ലപ്പെടുകയുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ആക്രമണങ്ങളെ ഭയന്ന് നൂറുകണക്കിന് ക്രൈസ്തവര്‍ പാലായനം ചെയ്യുകയുമുണ്ടായി.

ഐഎസ് അനുകൂല സംഘടനയായ അഹ്ളു സുന്ന വാ-ജമായയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ക്രൈസ്തവര്‍ ആരോപിച്ചു.

തീവ്രവാദികളുടെ വീക്ക്ലി പ്രസിദ്ധീകരണത്തിലൂടെയാണ് തങ്ങള്‍ ചെയ്ത ആക്രമണങ്ങള്‍ പുറത്തു വിട്ടത്.

കഴിഞ്ഞ സെപ്റ്റംബറിലും ഇതേ പ്രവിശ്യയില്‍ത്തന്നെ 8 ക്രൈസ്തവര്‍ തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയുണ്ടായി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.